കോഴിക്കോട്
21 ജനവരി 2024
ജ്വല്ലറിയിൽ നിന്നും സ്വർണ്ണം കവർന്ന പ്രതി പൊലീസ് പിടിയിൽ.
ജ്വല്ലറിയിൽ നിന്നും സ്വർണ്ണാഭരണം വാങ്ങാനെന്ന വ്യാജേന എത്തി ജീവനക്കാരെ കബളിപ്പിച്ച് സ്വർണ്ണവുമായി കടന്നു കളഞ്ഞ പ്രതിയെ കസബ പോലീസും ടൗൺ അസ്സി.കമ്മീഷണറുടെകിഴിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്നാണ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയും ഇപ്പോൾ താമരശ്ശേരി പെരുമ്പള്ളിയിൽ താമസക്കാരനുമായ സുലൈമാൻ (46) എന്ന ഷാജിയെയാണ് അറസ്റ്റ് ചെയ്തത്. ജനുവരി പതിനെട്ടാം തിയ്യതിയാണ് പാളയത്തെ ജ്വല്ലറിയിൽ നവരത്ന മോതിരം വാങ്ങാൽ എന്ന വ്യജേന എത്തിയ പ്രതി ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് ഒരു പവൻ തൂക്കം വരുന്ന നവരത്ന മോതിരവുമായി കടന്നു കളഞ്ഞത്. ജീവനക്കാർ പീന്നീട് പ്രദർശന ബോർഡ് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് വ്യക്തമായത്. തുടർന്ന് CCTV ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞ് 24 മണിക്കൂറിനുള്ളിൽ പിടികൂടിയത്.
സ്വർണ്ണം പ്രദർശിപ്പിച്ച ബോർഡിൽ സമാനമായ രീതിയിലുള്ള മറ്റൊരു ഗോൾഡ് കവറിംങ്ങ് ആഭരണം വെച്ച് കളവ് ചെയ്യലാണ് ഇയാളുടെ മോഷണ രീതിയെന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട്ടെ മറ്റൊരു ജ്വല്ലറിയിൽ വിറ്റ കളവ് മുതലായ സ്വർണ്ണം പോലീസ് കണ്ടെടുത്തിട്ടുണ്ട്. മീനങ്ങാടി, മൂക്കം, താമരശ്ശേരി, മഞ്ചേരി എന്നി പോലീസ് സറ്റേഷനുകളിലും പ്രതിക്കെതിരെ സമാനമായ കേസ്സുകൾ നിലവിൽ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. കസബ ഇൻസ്പക്ടർ കൈലാസ് നാഥ്, എസ് ഐ ജഗമോഹൻദത്തൻ, എസ് സി പി ഒ മാരായ പി.സജേഷ് കുമാർ, രാജീവ് കുമാർ പാലത്ത്, രൻജീവ്, സി പി ഒ സുബിനി, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ.സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ