കോഴിക്കോട്
O4 ജനുവരി 2024
ആഡംബര ഹോട്ടലുകളിൽ റൂം എടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന രണ്ട് യുവാക്കൾ അരയടത്തുപാലം പരിസരത്തെ ഹോട്ടൽ മുറിയിൽ വച്ച് പൊലീസിൻ്റെ പിടിയിലായി.
03 ജനുവരി 2024 ബുധനാഴ്ച തിരുവണ്ണൂർ സ്വദേശികളായ കബിട്ടവളപ്പ് ബൈത്തുൽ റോഷ്ന യിൽ റുഫീഷ് എം (31)
കളരിക്കൽ ഹൗസിൽ ശ്രാവൺ കെ (21) എന്നിവരെയാണ് നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി ജേക്കബിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ എൻ ലീലയുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേർന്ന് പിടികൂടിയത്.
കോഴിക്കോട് സിറ്റി പോലീസ് ഡെപ്പൂട്ടി കമ്മീഷണർ അനൂജ് പലിവാൾ ഐ.പി എസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് അരയടത്തു പാലം പരിസരത്തെ ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിലാണ് 27 . 15 ഗ്രാം എം.ഡി എം.എ യുമായാണ് ഇരുവരും പിടികൂടുന്നത്.
ബഗളൂരുവിൽ നിന്നും എം.ഡി.എം.എ കോഴിക്കോട്ടേക്ക് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ റുഫീഷ് വല്ലപ്പോഴും കോഴിക്കോട് വരുന്ന ഇയാൾ ബാഗ്ലൂരിൽ വച്ചാണ് ഇടപാടുകൾ മുഴുവനും നടത്തുന്നത്. പുതിയ ബിസിനസ്സ് പങ്കാളികളെ കണ്ടെത്തി ലഹരി കച്ചവടം നടത്താനാണ് MDMA യുമായി കോഴിക്കോട്ടേക്ക് എത്തിയത്. തിരുവണ്ണൂർ സ്വദേശിയാണെങ്കിലും ഇയാൾ വീട്ടിൽ വരാറില്ല. തന്റെ നാട്ടുകാരനും, സുഹ്യത്തുമായ ശ്രാവണനെ ബിസിനസ്സിൽ പങ്കാളിയാക്കി അവന്റെ പരിചയത്തിലുള്ള ആളുകളുമായി ബന്ധപ്പെട്ട് പുതിയ കച്ചവട തന്ത്രമായിട്ടാണ് കോഴിക്കോട്ടേക്ക് വന്നത്. പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ നിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
ഇടപാടുകാരെ ഗൂഗിൾ ലൊക്കേഷനിലൂടെയും വാട്സ്ആപ് ചാറ്റിലൂടെയും മാത്രം ബന്ധപ്പെട്ടിരുന്ന ഇയാളെ നാളത്തെ നിരീക്ഷണത്തിന് ശേഷം വളരെ തന്ത്രപരമായിട്ടാണ് പൊലീസ് പിടികൂടിയത്.
ബഗളൂരുവിൽ റെന്റെ കാറിന്റെ ബിസിനസ്സിന്റെ മറവിൽ ലഹരി കച്ചവടം നടത്തുന്ന റുഫീഷ് സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ് എന്നും പൊലീസ് പറഞ്ഞു.
കേരളത്തിൽ നിന്നും പല കോഴ്സുകൾക്കും , ജോലിക്കുമായി ബഗളൂരുവിൽ എത്തുന്ന ആൺകുട്ടികളോടും , പെൺകുട്ടികളോടും ചങ്ങാത്തം കൂടി ലഹരിയുടെ കാരിയർ ആക്കുന്ന തന്ത്രങ്ങളും റുഫീഷിനുണ്ട്.
ഡൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് ഇടയേടത് എ.എസ്.ഐ അബ്ദുറഹ്‌മാൻ, കെ , അനീഷ് മൂസേൻവീട്, അഖിലേഷ്.കെ, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത്, നടക്കാവ് സ്റ്റേഷനിലെ എസ്.ഐ മാരായ ലീല, ബാബു പുതുശ്ശേരി, scpo ജിത്തു വി.കെ,
അജീഷ് പി, സന്ദീപ് എ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ