Header Ads Widget

Responsive Advertisement
പയ്യടി മീത്തൽ
2 ഏപ്രിൽ 2024
   
കല്ലായിപ്പുഴയിലെ ( മാമ്പുഴ) കുളിക്കടവ് നിർമ്മാണത്തിൻ്റെ മറവിൽ പുഴയെ കൊല്ലും വിധം  അശാസ്ത്രീയ നിർമാണം നടക്കുന്ന കടവുകൾ ഗ്രീൻ മൂവ്മെൻറ് പ്രതിനിധി സംഘം സന്ദർശിച്ചു. 
പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തി കുളി ക്കടവുകൾ നിർമ്മിക്കുന്നത് പ്രതിഷേധാർഹമാണന്നും, പദ്ധതി പുന:പരിശോധിക്കണമെന്നും ഗ്രീൻ മൂവ്മെൻ്റ്  പ്രതിനിധി സംഘം ആവശ്യപ്പെട്ടു. പുഴയിൽ പാറക്കല്ലുകൾ നിരത്തിയും കോൺക്രീറ്റ് ചെയ്തും പുഴയിലേക്ക് ഇറക്കിയും നടത്തുന്ന നിർമ്മാണങ്ങൾ നിലവിലുള്ള നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സംഘം വിലയിരുത്തി. 
വിഷയത്തിൽ  അടിയന്തിര ഇടപ്പടൽ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ സമരവും, അതിനൊപ്പം നിയമ  പോരാട്ടവും നടത്തുമെന്നും ഗ്രീൻ മൂവ്മെൻ്റ്  പ്രതിനിധി സംഘം വ്യക്തമാക്കി.

ഗ്രിൻ മൂവ്മെൻറ് സംസ്ഥാന ജനറൽ 
സെക്രട്ടറി ടി.വി.രാജൻ, ജില്ലാ പ്രസിഡണ്ട് ശബരി മുണ്ടക്കൽ, ശശികുമാർ മാത്തോട്ടം, സുബിഷ് ഇല്ലത്ത്, പുരുഷോത്തമൻ മാസ്റ്റർ എന്നിവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ ഫണ്ട് ഉപയോഗിച്ചാണ് കുളിക്കടവുകൾ നിർമ്മിക്കുന്നത്. മറ്റിടങ്ങളിൽ പുഴയിലേക്ക് ഇറങ്ങാൻ കഴിയുംവിധം പടവുകൾ മാത്രമാണ് നിർമ്മിച്ചിട്ടുള്ളത്. എന്നാൽ ചിറക്കൽ താഴത്ത് പുഴയുടെ അടിത്തട്ടിൽ കല്ല് നിരത്തി 4 മീറ്ററോളം പുഴയിലേക്ക് ഇറക്കിയാണ് നിർമ്മാണം നടക്കുന്നത്. ഇത് നിക്ഷിപ്ത താൽപര്യം മുനർത്തിയാണെന്നാണ് വ്യക്തമാകുന്നത്. ഇവിടെ നിന്നും 100 മീറ്ററിന് ഉള്ളിലായി രണ്ട് കടവുകൾ ഉണ്ടെന്നുള്ളതും കൂട്ടി വായിക്കുമ്പോൾ വിഷയം ഉeദ്യാഗസ്ഥ മാഫിയാ കൂട്ടുകെട്ടിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഏതൊരു സാധാരണക്കാരനും ഈ നിർമ്മാണം പുഴയുടെ ഒഴുക്ക് തടസപ്പെടുത്തുമെന്ന് മനസിലാകുമെന്നിരിക്കെ സ്ഥലം സന്ദർശിച്ച സർക്കാർ എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥ സംഘം പ്രവർത്തിക്ക് അനുമതി നൽകിയതും ഇതിൻ്റെ തെളിവാണ്.
മാമ്പുഴ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന മാമ്പുഴ സംരക്ഷണ സമിതി എന്ന സംഘടയുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് പദ്ധതി നടപ്പിലാക്കുന്നതെന്നാണ് അധികൃതരുടെ ഈ വിഷയത്തിലുള്ള പ്രതികരണം.



Post a Comment