മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങി മരണപ്പെട്ടവർക്ക് നഷ്ടപരിഹാരം 30 ലക്ഷം രൂപ നൽകണമെന്ന് പട്ടികജാതി/വർഗ്ഗ സംരക്ഷണ സമിതി രക്ഷാധികാരി ആവശ്യപ്പെട്ടു.
കോവൂരിന് സമീപം ഇരിങ്ങാടൻ പള്ളി ക്കടുത്ത് കാളാണ്ടി താഴത്തെ അമ്മാസ് ഹോട്ടലിന്റെ മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ കൂട്ടാലിട സ്വദേശി റിനീഷ് (42), കിനാലൂർ സ്വദേശി അശോകൻ എന്നിവരുടെ കുടുംബങ്ങൾക്ക് ദേശീയ കമ്മീഷൻ ഫോർ സഫായി കരം ചാരിസ് ഇടപെട്ട് മലിനജല മരണങ്ങൾക്കുള്ള നഷ്ടപരിഹാര തുകയായ 30 ലക്ഷം രൂപ ഉടനടി നൽകണമെന്ന് പട്ടികജാതി/വർഗ്ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ ആവശ്യപ്പെട്ടു. സംഭവത്തിൽ മരണപ്പെട്ട കുട്ടാലിട സ്വദേശി റിനീഷിൻ്റെ വസതിയിൽ സതീഷ് പാറന്നൂർ സന്ദർശനം നടത്തി.
പട്ടികജാതി /വർഗ്ഗ സംരക്ഷണ സമിതി ബാലുശ്ശേരി മേഖല കമ്മിറ്റി പ്രസിഡന്റ് കുമാരൻ അത്തോളിയും ഒപ്പമുണ്ടായിരുന്നു.
(വീട് സന്ദർശിച്ചപ്പോൾ സെപ്റ്റിക് ടാങ്ക് മാലിന്യം വൃത്തിയാക്കുമ്പോഴുള്ള പ്രവൃത്തികളുമായി ബന്ധപ്പെട്ട് മരണപ്പെടുന്നവർക്ക് കേന്ദ്ര സാമൂഹിക നീതി വകുപ്പിൻ്റെ കീഴിലുള്ള സഫായി കരം ചാരിസ് ദേശീയ കമ്മീഷൻ്റെ നഷ്ടപരിഹാര തുകയായ 30 ലക്ഷം രൂപ അർഹരായവർക്ക് നൽകണമെന്ന വ്യവസ്ഥ 1993 മുതൽ
പ്രാബല്യത്തിൽ വന്നിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര -സംസ്ഥാന സർക്കാറുകൾ സംയുക്തമായി നൽകുന്ന നഷ്ടപരിഹാര തുകയെ സംബന്ധിച്ച് മരണപ്പെട്ട കുടുംബങ്ങളെ അറിയിക്കാത്തതും അധികൃതർ ഇവരെ സന്ദർശിക്കാത്തതും പ്രതിഷേധാർഹമാണെന്നും. ഇതിനെതിരെ കേന്ദ്ര - സംസ്ഥാന അധികാരികൾക്ക് പരാതി നൽകുമെന്നും സതീഷ് പാറന്നൂർ അറിയിച്ചു.
സ്വന്തമായി വീട് പോലുമില്ലാത്ത മരണപ്പെട്ട റനീഷിൻ്റെ കുടുംബത്തിന് പട്ടികജാതി വികസന വകുപ്പ് സ്ഥലവും വീടും നൽകി നീതി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ