പന്തീരാങ്കാവ്:
27 ജൂൺ 2024
കല്ലായി പുഴയിൽ കാൽ തെറ്റി വീണ് 44 കാരന് ദാരുണാന്ത്യം.
മാത്തറ ചപ്പങ്ങയിൽ നെല്ലൂളി രതീഷ് (44) ആണ് മരിച്ചത്.
കുന്നത്തുപാലത്തിന് സമീപത്തെ ഉപ്പ് വെള്ള പ്രതിരോധ ഷട്ടറിന് സമീപം ഉച്ചക്ക് പന്ത്രണ്ടര മണിയോടെയാണ് അപകടം. രതീഷ് പുഴയിലേക്ക് വീഴുന്നത് കണ്ട നാട്ടുകാർ ഉടൻ അഗ്നി രക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിച്ചു. തുടർന്ന്
മീഞ്ചന്ത സ്റ്റേഷൻ ഓഫീസർ പ്രമോദ് കുമാറിൻ്റെ നേതൃത്വത്തിൽ സ്കൂബ ടീം സ്ഥലത്തെത്തി തിരച്ചിൽ നടത്തി രതീഷ് വീണ ഇടത്തു നിന്ന് തന്നെ മുതദേഹം കണ്ടെടുത്ത് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
സ്കൂബ ടീം ക്യാപ്റ്റൻ ഷിഹാബുദ്ദീൻ, റഹീസ് , അനൂപ്, അഭിലാഷ്, ശ്രീനാഥ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. നാട്ടുകാരും രണ്ട് തോണിയിൽ തിരച്ചിലിന് ഇറങ്ങിയിരുന്നു. പന്തീരങ്കാവ് പൊലീസും താലൂക്ക് ദുരന്തനിവാരണ സേനാംഗങ്ങളും സ്ഥലത്തെത്തിയിരുന്നു.
അച്ഛൻ: രവി.
അമ്മ: രാധ.
ഭാര്യ: നീതു.
മക്കൾ: ലിദ്‌വിൻ (വിദ്യാർഥി, ഗവ.എച്ച്. എസ് എസ് ആഴ്ചവട്ടം),
കാർത്തിക് (വിദ്യാർഥി, പന്തീരാങ്കാവ് എ.യു.പി.എസ്).
സഹോദരങ്ങൾ:രമിത, രമീഷ്.
സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മാനാരി ശ്മശാനത്തിൽ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ