Header Ads Widget

Responsive Advertisement
കോഴിക്കോട്
14 സപ്തംബർ 2024

കോഴിക്കോട്ട് വൻ കഞ്ചാവ് വേട്ട.
കോഴിക്കോട് റയിൽവെ സ്റ്റേഷൻ നാലാം പ്ലാറ്റ്ഫോമിലേക്കുള്ള മേൽ പാലത്തിന് സമീപം വച്ചാണ്  വെസ്റ്റ് ബംഗാൾ 
സ്വദേശിനികളായ ഫാത്തിമ ഖാത്തൂൽ (32) റോജിന മണ്ഡൽ (28) എന്നീ രണ്ട് യുവതികളെ പിടികൂടിയത്. ഇവരിൽ നിന്ന് 11 കിലോ 300 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
കോഴിക്കോട് സിറ്റി പോലീസ് മേധാവി ടി. നാരായണൻ ഐപി എസ്സിന് കീഴിലുള്ള ഡാൻസാഫ് ടീമും, ടൗൺ അസി: കമ്മീഷണർ ടി.കെ അഷ്റഫിൻ്റെ നേത്യത്വത്തിലുള്ള  ടൗൺ പോലീസും ചേർന്നാണ് യുവതികളെ  പിടികൂടിയത്.
 കോഴിക്കോട്, അരീക്കോട്  ഭാഗങ്ങൾ കേന്ദ്രീകരിച്ച്  വിൽപനക്കായി കൊണ്ട് വന്ന 11.300 കിലോ ഗ്രാം കഞ്ചാവിന് രണ്ടര ലക്ഷത്തോളം വിലയുണ്ടെന്ന്  യുവതികളെ പിടികൂടിയ ടൗൺ എസ്.ഐ മുരളീധരൻ കെ. പറഞ്ഞു. 

വെസ്റ്റ് ബംഗാളിൽ നിന്നും ട്രയിൻ മാർഗ്ഗം കാരിയർ  ആയിട്ടാണ് യുവതികൾ പ്രവർത്തിക്കുന്നത്. ഇവർക്ക് കഞ്ചാവ് നൽകുന്നവരെ പറ്റിയും ആർക്കാണ് ഇവർ എത്തിച്ചു കൊടുക്കുന്നതെന്നും മറ്റുമുള്ള അന്വേഷണം  ഊർജ്ജിതമാക്കുമെന്ന് ടൗൺ പോലീസ് ഇൻസ്പെക്ടർ ജിതേഷ് പി പറഞ്ഞു.
ഓണത്തിനോടനുബദ്ധിച്ച് ട്രയിൻ മാർഗ്ഗവും ബസ്സ് മാർഗ്ഗവും വ്യാപകമായ രീതിയിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് ലഹരി മരുന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരത്തിൽ നടത്തിയ പരിശോധനയിലാണ് യുവതികൾ പിടിയിലായത്. 

ഡൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, അഖിലേഷ് കെ, ജിനേഷ് ചൂലൂർ, സരുൺ കുമാർ.പി.കെ,  ലതീഷ് എം.കെ, അഭിജിത്ത്.പി,  ശ്രീശാന്ത്, ഷിനോജ്, ദിനീഷ് മുഹമദ് മഷ്ഹൂർ
ടൗൺ സ്റ്റേഷനിലെ എസ്.ഐ സിയാദ്, എസ്.ഐ സബീർ, എസ് സി.പി ഒ മാരായ ബിനിൽകുമാർ, അഗ്രേഷ്, ശ്രീജിത്ത് രാകേഷ് എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment