03 സപ്തംബർ 2024
ജനവാസ മേഖലയിൽ അറവുശാല മാലിന്യ സംസ്കരണ പ്ലാൻ്റ് സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒളവണ്ണ പഞ്ചായത്തിലെ പുളങ്കരയിലാണ് പ്രതിഷേധം ഉയരുന്നത്.
2040 അർബൻ മാസ്റ്റർ പ്ലാനിൽ
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ജനവാസമേഖലയായ പൂളേങ്കരയിൽ ആണ് അറവുശാല മാലിന്യ സംസ്കരണ പ്ലാന്റ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഏറെ ജന സാന്ദ്രതയുള്ള പ്രദേശത്ത് പ്ലാൻ്റ് സ്ഥാപിക്കുന്നത് അശാസ്ത്രീത്രീയമാണെന്ന് നാട്ടുകാർ പറഞ്ഞു. ജനവാസ മേഖലയിൽ പ്ലാൻറ് സ്ഥാപിക്കാനുള്ള നീക്കളുണ്ടായാൽ ജനങ്ങൾ ചെറുക്കുമെന്നും ജനവാസമില്ലാത്ത സ്ഥലത്ത് പ്ലാൻ്റ് സ്ഥാപിക്കട്ടെ എന്നും നാട്ടുകാർ പറഞ്ഞു.
പൂളങ്കരയിലെ ജനവാസ മേഖലയിൽ അറവ് ശാല മാലിന്യ പ്ലാൻറ്സ്ഥാപി ക്കാനുള്ള പദ്ധതതിയിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുളേങ്കരയിൽ ജനകീയ നിശാധർണ്ണ സംഘടിപ്പിച്ചു. കെ.അബ്ദു സലീം അദ്ധ്യക്ഷനായി. ഒക്ടോബർ 31ന്
ശനിയാഴ്ച 8 മണിയോടെ നടത്തിയ ധർണ്ണ മണ്ഡലം വൈ:പ്രസിഡണ്ട് കെ.കെ.കോയഹാജി ഉൽഘാടനം ചെയ്തു.
പി.കെ. ഷറഫുദ്ദീൻ മുഖ്യ പ്രഭാഷണംനടത്തി. ഹമീദ് മൗലവി, ട്രഷറർ അസീസ്, സംസ്ഥാന കൗൺസിലർ കെ.എസ്.അലവി തുടങ്ങിയവർ സംസാരിച്ചു.
ഇതേ വിഷയത്തിൽ
സപ്തംബർ ഒന്നിന് ഞായറാഴ്‌ച രാവിലെ കോൺഗ്രസ് പൂളേങ്കര വാർഡ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ധർണ നടത്തി. യു.ഡി.എഫ് ചെയർമാൻ എൻ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ