Header Ads Widget

Responsive Advertisement
കോഴിക്കോട്
9 സപ്തംബർ 2024

ദേശീയ പാതയുടെ പ്രവർത്തി നടത്തുന്ന അതിഥി തൊഴിലാളികളുടെ ജീവിതം ആലകളിലെ മൃഗങ്ങൾക്ക് സമം.
ദേശീയ പാതയിലെ ഐടി പാർക്കിനടുത്തുള്ള  മേൽപാല ത്തിന് കിഴെയാണ് മാട് ജീവിതം.
കിടക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതും കിടക്കുന്നതും വിസർജനവും ഒരിടത്ത്. 
നിരവധി തൊഴിലാളികളാണ് ചെറിയ കുട്ടികളടക്കമുള്ള കുടംബങ്ങളായി ചെറിയ ഇരുമ്പ് ഷീറ്റ് മറകളിൽ താമസിക്കുന്നത്. സമീപത്തെ കുഴികക്കൂസിൽ നിന്നും വിസർജ്യങ്ങൾ മറക്ക് സമീപം കെട്ടിക്കിടക്കുന്നു.
സമീപത്ത് തന്നെ പാചകവും കിടത്തവും.
രൂക്ഷമായ ദുർഗ്ഗന്ധവും പ്രദേശത്തുണ്ട്.പലപ്പോഴും മാലിന്യങ്ങൾ സർവീസ് റോഡിലേക്ക് ഒഴുകിയെത്തുമെന്നും നാട്ടുകാർ പറഞ്ഞു. ആരോഗ്യ വിഭാഗത്തിന് പരാതി നൽകിയിട്ടും ക്രിയാത്മക നടപടി ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.

സ്ഥലം സന്ദർശിച്ച് മാലിന്യ പ്രശനവും കുടുംബങ്ങളുടെ ദുരവസ്ഥയും മനസിലാക്കിയ പ്രദേശത്തുകാർ സ്ഥലത്ത് പ്രതിധേം സംഘടിപ്പിച്ചു. സമീപത്തെ റസിഡൻ്റ്സ് അസോസിയേഷൻ പ്രവർത്തകരും
പൊതുപ്രവർത്തകരായ ആമാട്ട് രാധാകൃഷ്ണൻ (കോവൂർ മണ്ഡലം
കോൺ പ്രസിഡണ്ട്), എൻ ശോകൻ,
അഷ്റഫ്, എ.പ്രജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തിങ്കളാഴ്ച്ച രാവിലെ നടത്തിയ പ്രതിഷേധം.

മാലിന്യ പ്രശനത്തിന് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്നും കുടുംബങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകണമെന്നും അവർ ദേശീയപാത നിർമ്മാണ കമ്പനിയോട് ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം ചൊവ്വാഴ്ച രാവിലെ 10 മണിയോടെ പ്രക്ഷോപം സംഘടിപ്പിക്കുമെന്നും പ്രവൃത്തി തടയുമെന്നും അവർ കൂട്ടിച്ചേർത്തു.



കക്കൂസ് മാലിന്യ ചാലുകൾ

Post a Comment