കോഴിക്കോട്
9 ജൂലൈ 2026
കാക്കൂര്‍ കൊയാളിമൂക്ക് പാറന്നൂര്‍ സ്വദേശിനി വി.പി ക്വാർട്ടേഴ്സിൽ
റഹ് മത്ത്(41), എറണാകുളം കാലടി സ്വദേശി പുളിക്കുന്നത്ത് വീട്ടിൽ അനില്‍ കുമാര്‍ (47), അന്നശ്ശേരി സ്വദേശിനി എടവനകുഴി കോളനിയില്‍ സുഹറ (42), കല്ലായി ചക്കും കടവ് സ്വദേശിനി ആനമാട് പറമ്പ് വീട്ടില്‍ അയിഷ (43), വെള്ളയില്‍ സ്വദേശിനി നാലുകൂടി
പറമ്പ് വീട്ടില്‍ സൌദ (45), മുക്കം ചേന്നമംഗലൂര്‍ സ്വദേശി സുബിരാജ് (46) എന്നിവരെയാണ് കസബ പോലീസും സിറ്റി ക്രൈം സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
ജൂലൈ 7 ന് വൈകുന്നേരം കുന്ദമംഗലം സ്വദേശിനിയായ ലളിന പുതിയ ബസ്സ്റ്റാന്റെ് ബില്‍ഡിങ്ങിലെ ക്ലീനിംഗ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുവാനായി പുതിയ ബസ്സ്റ്റാൻ്റിന്
അടുത്തുള്ള മില്‍മ ബൂത്തിനടുത്ത് ബസ്സ് കാത്ത് നില്‍ക്കുന്ന സമയം കണ്ട് പരിചയമുള്ള പ്രതികള്‍
പെരിങ്ങളത്തേക്ക് പോകുകയാണെന്നും ഓട്ടോയില്‍ കൂടെ പോകാമെന്നും പറഞ്ഞ് നിര്‍ബന്ധിച്ച് ഓട്ടോയില്‍ കയറ്റുകയായിരുന്നു. ഓട്ടോറിക്ഷയിൽ യാത്ര തുടങ്ങിയതോടെ പ്രതികൾ പരാതിക്കാരിയെ അക്രമിക്കുകയും വായ ഭാഗത്ത് മുഷ്ടി ചുരുട്ടി ഇടിക്കുകയും പരാതിക്കാരി ധരിച്ചിരുന്ന ഒന്നേ കാൽ പവൻ തൂക്കം വരുന്ന സ്വർണ്ണചെയിനും രണ്ടര പവൻറെ പാദസരവും ഒരു പവൻ്റെ ബ്രെയിസ്ലെറ്റും പൊട്ടിച്ചെടുത്ത ശേഷം ചേവായൂരില്‍ ഇറക്കി വിട്ട് കടന്ന് കളയുകയായിരുന്നു. പ്രതികളുടെ അക്രമത്തിൽ പരാതിക്കാരിയുടെ മുൻവശത്തെ നാല് പല്ലുകൾ പറിഞ്ഞു പോകുകയും ചെയ്തു. തുടർന്ന് ലളിന നൽകിയ പരാതിയില്‍ കസബ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. സംഭവസ്ഥലത്തെയും സമീപ്രദേശങ്ങളിലെയും നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ മനസ്സിലാക്കുകയും പുതിയ ബസ്സ്റ്റാന്റെ് പരിസരത്ത് വെച്ച് പിടികൂടുകയുമായിരുന്നു.
ടൌണ്‍ സബ് ഡിവിഷന്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ പ്രമോദന്റെ നേതൃത്വത്തിൽ സിറ്റി ക്രൈം സക്വാഡും കസബ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിമ്മി പി.ജെ, സബ്ബ് ഇൻസ്പെക്ടർ ഹാഷിസ് കെ.എസ്, അസിസ്റ്റന്‍റ് സബ്ബ് ഇൻസ്പെക്ടർമാരായ സജേഷ് കുമാർ പി, രജീഷ് എൻ, രാജീവ് കുമാർ പാലത്ത്, സുനിത കെ, സിവിൽ പോലീസ്ഓഫീസർ
മാരായ രതീഷ് എൻ, ആതിര, ദിവ്യ പി.പി, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാലു എം, സുജിത്ത് സി.കെ എന്നിവരടങ്ങിയവർ അന്വേഷണ
സംഘത്തിൽ ഉണ്ടായിരുന്നു.
പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതില്‍ നിന്നും പ്രതികള്‍ക്ക് പരാതിക്കാരിയെ സ്ഥിരമായി നേരത്തെ കണ്ട് പരിചയം ഉണ്ടെന്നും സ്വര്‍ണാ ആഭരണം ധരിച്ചു കാണുന്ന പരാതിക്കാരിയെ ട്രാപ്പില്‍ പെടുത്തി സ്വര്‍ണാ ആഭരണങ്ങൾ കൈക്കലാക്കി വിറ്റു കിട്ടുന്ന പണം പങ്കിട്ടെടുക്കാന്‍ തീരുമാനിച്ചിരുന്നെന്നും ഇന്നലെയാണ് അവസരം കിട്ടിയതെന്നും രണ്ട് ഓട്ടോയിലായിട്ടാണ് പ്രതികള്‍ സഞ്ചരിച്ചതെന്നും മെഡിക്കല്‍ കോളേജ് ഭാഗത്തെ പല വഴികളിലൂടെ പരാതിക്കാരിയെയും കൊണ്ട് ഓട്ടോയില്‍ കറങ്ങിയാണ് കൃത്യം നടത്തിയതെന്നും തട്ടിപ്പറിച്ചെടുത്ത സ്വര്‍ണഭരണങ്ങള്‍ രാമനാട്ടുകരയിലുള്ള ഒരു ജ്വല്ലറിയില്‍ വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ജ്വല്ലറിക്കാര്‍ വാങ്ങാത്തത്തിനാല്‍ കമ്മത്ത് ലൈനിലുള്ള കടയില്‍ വിറ്റ് പണം വാങ്ങിയെന്നും സമ്മതിച്ചതായി പോലീസിന് വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.