11 ജൂൺ 2025
ദേശീയപാതയുടെ ഡ്രൈനജിലേക്ക് സ്വകാര്യ വ്യക്തികളുടെ സ്ഥലത്തു നിന്നും പൈപ്പുകൾ സ്ഥാപിച്ച നിലയിൽ.
പന്തീരങ്കാവ് അത്താണി ഭാഗത്ത് നിരവധി ഇടങ്ങളിൽ പൈപ്പുകൾ സ്ഥാപിച്ചതായി കാണുന്നുണ്ട്. സർവ്വീസ് റോഡിനോട് ചേർന്നുള്ള പറമ്പുകളിൽ നിന്നാണ് പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളത്.
ഈ ഭാഗങ്ങളിൽ പിന്നീട് വലിയ കെട്ടിടങ്ങൾ ഉയർന്നാൽ മാലിന്യം മുഴുവൻ ഡ്രൈനേജിലേക്ക് ഒഴുക്കും എന്ന കാര്യത്തിൽ രണ്ടു മതമില്ല.
ദേശീയപാതയിൽ ചെയ്യുന്ന മഴവെള്ളം മാത്രം ഒഴുകാനുള്ളതാണ് പാതക്ക് ഇരുവശത്തും ഉള്ള ഡ്രൈനജ് എന്നാണ് ഹൈവേ വിഭാഗത്തിൻ്റെ പ്രഖ്യാപിത നിലപാട്.
എന്നാൽ സ്വകാര്യ വ്യക്തികൾ എങ്ങിനെയാണ് ഈ വിധം പൈപ്പുകൾ സ്ഥാപിച്ചത് എന്ന ചോദ്യമാണ് ഉയരുന്നത്. പൈപ്പുകൾ ഡ്രൈനേജിലേക്ക് കോൺക്രീറ്റ് തുരന്ന് സ്ഥാപിച്ചിട്ടുണ്ടോ?. അനുമതിയില്ലാതെ ചെയ്തതാണോ? അനുമതി ഉണ്ടെങ്കിൽ
ആരാണ് അമതി നൽകന്നത്? മാനദണ്ഡം എന്താണ് ?എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.
ഇങ്ങനെയെങ്കിൽ പാതയോരത്തെ സ്ഥാപനങ്ങളും മാളുകളുമൊക്കെ ഈ വിധം പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ടോ?. നിർമ്മാണ കമ്പനി പണം വാങ്ങി പല വിട്ടുവീഴ്ചകളും ചെയുന്നു എന്ന ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം കാഴ്ചകൾ ആശങ്ക ഉയർത്തുന്നതാണ്.
ഈ വിധമാണ് കാര്യങ്ങളെങ്കിൽ വൻകിട കെട്ടിടങ്ങളിൽ നിന്നും എല്ലാ മാലിന്യങ്ങളും ദേശീയ പാതയുടെ
ഡ്രൈനജിലൂടെ മാമ്പുഴയിലേക്ക് ഒഴുകും. മുമ്പ് ഉണ്ടായിരുന്ന പന്തീരങ്കാവിലെ തോട്ടിലേക്ക് വലിയ കെട്ടിടങ്ങളിൽ നിന്നും മാലിന്യം ഒഴുക്കിവിടുന്ന കാഴ്ച കാണാത്തവരില്ല. കൊടും വേനലിലും തോട്ടിൽ മലിനജലക്കെട്ടായിരുന്നു. ഇവർക്കെതിരെയൊന്നും കാര്യക്ഷമമായ നടപടികളെടുക്കാൻ ആരോഗ്യ വിഭാഗത്തിനോ പഞ്ചായത്തിനോ കഴിഞ്ഞിട്ടുമില്ല.
ദേശീയപാതയുടെ ഡ്രൈനേജ് വമ്പൻമാർക്ക് മാലിന്യം തള്ളാൻ ഉള്ള ഇടമാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
അനുമതി ഇല്ലാതെയാണ് പൈപ്പുകൾ സ്ഥാപിച്ചതെന്നും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തുമെന്നും നടപടി സ്വീകരിക്കുമെന്നുമാണ് നിർമ്മാണ കമ്പനിമ്പനി ഉദ്യോഗസ്ഥർ നാട്ടുവാർത്തയോട് ടെലിഫോണിൽ പ്രതികരിച്ചത്.
എന്നാൽ സ്ലാബിട്ട് മൂടിക്കഴിഞ്ഞ, പ്രവർത്തികൾ പൂർത്തിയായ ഇടങ്ങളിലെ സ്ഥിതി എന്താണെന്ന
ചോദ്യം ബാക്കിയാവുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ