നിരവധി കുടുംബങ്ങൾ താമസിക്കുന്ന പാലാഴി പാലയിലെ പി.വി.എസ് പ്രസ്റ്റീജ് അപ്പാർട്ട്മെൻറിൽ നിന്നും കക്കൂസ് മാലിന്യം സമീപത്തെ തോട്ടിലേക്ക് ഒഴുകുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. വർഷങ്ങളായി ഫ്ലാറ്റിൽ നിന്നും മാലിന്യം ഒഴുക്കൽ തുടരുകയാണെന്നും പലപ്പോഴും വലിയ പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പ്രശ്ന പരിഹാരത്തിനുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മുമ്പൊരിക്കൽ തോട്ടിലേക്ക് ഒഴുക്കിയ കക്കൂസ് മാലിന്യം ഇവർ തന്നെ കോരിയെടുത്ത് വാഹനത്തിൽ കൊണ്ടു പേകേണ്ട സാഹചര്യമുണ്ടായെന്നും നാട്ടുകാർ വിവരിച്ചു. പ്രവർത്തിക്കുന്ന മലിന്യ സംസ്കരണ സംവിധാനങ്ങളോ മലിനജല ശുദ്ധീകരണ സംവിധാനങ്ങളോ ഇവിടെ ഇല്ല എന്ന ആക്ഷേപം ശക്തമാവുകയാണ്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പന്തീരങ്കാവ് സ്റ്റേഷനിൽ നിന്ന് പോലിസും ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സണായ വാർഡ് അംഗം ടി.പി.സുമ, മുൻ വാർഡ് മെമ്പർ ബാലൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സ്ഥലത്തെത്തി. ടാങ്കിൽ നിന്നും തോട്ടിലേക്ക് മാലിന്യ മൊഴുക്കാൻ തോടിന് സമീപമാണ് വാൽവ് സജ്ജീകരിച്ചിട്ടുള്ളത്. പോലിസിന്റെയും വാർഡ് അംഗത്തിന്റെയും നേതൃത്യത്തിൽ ഫ്ലാറ്റിലെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച നടത്തി. പത്ത് ദിവസത്തിനകം പ്രശ്ന പരിഹാരം ഉണ്ടാക്കുമെന്ന് അസോസിയേഷൻ ഭാരവാനികൾ പറഞ്ഞെങ്കിലും നാട്ടുകാർ വഴങ്ങിയില്ല. പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് നാട്ടുകാർ. മാലിന്യ സംസ്കരണ സംവിധാനങ്ങൾ പരിശോധിക്കണമെന്നും സംവിധാനങ്ങൾ ഒന്നും ഇല്ലെങ്കിൽ ഫ്ലാറ്റിന്റ പ്രവർത്തന അനുമതി നൽകിയ അധികാരികൾക്കെതിരെ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സമീപ ദിവസങ്ങളിൽ MLA റോഡിൽ രണ്ടിടത്ത് കക്കൂസ് മാലിന്യം തള്ളിയിരുന്നു. സി.സി.ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് വാഹനത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾ നാട്ടുകാർ തുടരുകയാണ്. ഓരോ സീസണിലും സാംക്രമിക രോഗങ്ങളെല്ലാം ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥലമായി പ്രദേശം മാറിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ