അതേ സമയം പാക്കറ്റിന് പുറത്ത് എം.ആർ.പി. 15 രൂപ എന്ന് പ്രിന്റ് ചെയ്തിട്ടുണ്ട്. അത് കൊണ്ട് തന്നെ 15 രൂപയിൽ അധികം വിലക്ക് വിറ്റെങ്കിൽ മാത്രമേ നടപടി എടുക്കാൻ സാധിക്കുകയുള്ളൂ. 15 രൂപയിലധികം ഈടാക്കിയതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേ അവസരത്തിൽ 13 രൂപ 40 പൈസ ലാഭമെടുക്കാൻ എം.ആർ.പി.പ്രിന്റിലൂടെ കടക്കാർക്ക് അവസരം ലഭിച്ചിരിക്കയാണ്.
കൊറോണ ഭീതി പടർന്നതോടെ മാസ്‌കിന് അധിക വില ഈടാക്കുന്നെന്ന ആക്ഷേപത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജ് പരിസരത്തെ കടകളിൽ പൊലീസും രഹസ്യാന്വേഷണ വിഭാഗവും റെയ്ഡ് നടത്തി. 10.3 2020 ചൊവ്വാഴ്ചയാണ് റെയ്ഡ് നടത്തിയത്. എന്നാൽ അമിത വില ഇടാക്കിയെന്ന ആരോപണം തെറ്റാണെന്നും 1 രൂപ 60 പൈസക്കാണ് കമ്പനിയിൽ നിന്നും മാസ്ക്ക് ലഭിച്ചതെന്നും അന്വേഷിച്ച് ബോധ്യപ്പെട്ടതായി പോലിസ് വൃത്തങ്ങൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ