പന്തീരാങ്കാവ്: വ്യാപാര സ്ഥാപനത്തിനു സമീപത്തെ പരസ്യ മദ്യപാനം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ പരാതിക്കാരായ കടയുടമകളെ പോലീസ് തല്ലിചതച്ചു.
പന്തീരാങ്കാവ് പി.കെ.അലുമിനിയം എന്ന സ്ഥാപനത്തിൻ്റെ ഉടമകളും ഒളവണ്ണ ഗ്രാമപഞ്ചായത്ത് അംഗം വി.ഹർഷ ലതയുടെ മക്കളുമായ പന്തീരാങ്കാവ് തിരുത്തിമ്മൽത്താഴം നെച്ചൂളി വിബീഷ് (37), വിനീഷ് (32), കടയിലെ ജീവനക്കാരൻ നായരുകുഴി സിഥുൻ (27) എന്നിവരാണ് പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ എസ്.ഐ. ജയൻ്റെ ക്രൂര മർദനത്തിനിരയായത്.
മൂന്നു പേരുടെയും ദേഹമാസകലം പരിക്കുകളാണ്. സമീപത്തെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങളിൽ നിന്നും പോലീസിൻ്റെ അനാവശ്യ പരാക്രമങ്ങൾ വ്യക്തമാണ്.
മൂന്നു പേരുടെയും ദേഹമാസകലം പരിക്കുകളാണ്. സമീപത്തെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങളിൽ നിന്നും പോലീസിൻ്റെ അനാവശ്യ പരാക്രമങ്ങൾ വ്യക്തമാണ്.
ചൊവ്വാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം.
ലാത്തിയടിയിൽ അടുത്ത കടകളിൽ സാധനം വാങ്ങാൻ വന്നവർക്ക് പോലും അടിയേറ്റിട്ടുണ്ട്.
ഇതിലൊരാളെ എസ്.ഐ. അടുത്തുള്ള സ്വകാര്യ ആസ്പത്രി വളപ്പിലേക്ക് കൊണ്ടുപോയി. ഇയാൾ സാധനം വാങ്ങാൻ വന്ന ഉപഭോക്താവാണെന്നും, പ്രശ്നത്തിൽ പങ്കില്ലെന്നും പറയാൻ പോയ വിബീഷിനെ ആസ്പത്രി വളപ്പിലിട്ടും ക്രൂരമായി മർദിച്ചതായും പറയുന്നു.
ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. വിബീഷിനെയും മറ്റു രണ്ടു പേരെയും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് പിന്നീട് മെഡിക്കൽ കോളേജ് ആസ്പത്രിയിലെത്തിച്ചത്.
ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. വിബീഷിനെയും മറ്റു രണ്ടു പേരെയും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് പിന്നീട് മെഡിക്കൽ കോളേജ് ആസ്പത്രിയിലെത്തിച്ചത്.
എസ്.ഐ.വി.എം ജയൻ്റെ നടപടിയിൽ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി, എ.ഡി.ജി.പി., കമ്മീഷണർ എന്നിവർക്കെല്ലാം മർദ്ദനമേറ്റവർ പരാതി നൽകിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ