Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്:  കണ്ണൂരിൽ നിന്നും ചരക്ക് ലോറിയിൽ തമിഴ്നാട്ടിലേക്ക് യാത്ര ചെയ്ത സംഘത്തേയും ഗുഡ്സ് ഓട്ടോയിലെത്തിയ സംഘത്തേയും ആശങ്കയകറ്റി സുരക്ഷയൊരുക്കി തിരിച്ചയച്ച് ഉദ്യോഗസ്ഥർ. പന്തീരാങ്കാവ് ബൈപ്പാസ് ജംഗ്ഷനിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതര മണിയോടെയാണ് സംഭവം. കോഴിക്കോട് ജില്ലയിൽ 144 നിലവിൽ വന്ന സാഹചര്യത്തിൽ
പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ബൈജു.കെ.ജോസും സംഘത്തിൻ്റെയും വാഹന പരിശോധക്കിടെയാണ്
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘത്തെ കുത്തിനിറച്ച ചരക്ക് ലോറിയെത്തിയത്.
തമിഴ് നാട്ടുകാരായ ഇവർ വർഷങ്ങളായി കണ്ണൂർ ചാലയിൽ താമസിച്ച് ജോലി ചെയ്യുന്നവരാണ്. കൊറോണ ഭീതിയിൽ നിയന്ത്രണം ശക്തമാക്കിയതോടെ തൊഴിൽ ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ നാട്ടിലേക്ക് തിരിച്ചു പോവുകയായിരുന്നുവെന്നാണ് ഈ 60 പേരടങ്ങുന്ന സംഘം പറഞ്ഞത്.  തുടർന്ന് ഒളവണ്ണ സി.എച്ച്.സി.ഹെൽത്ത് ഇൻസ്പെക്ടർ എ.കെ.അജയകുമാറി
ൻ്റെ നേതൃത്വത്തിൽ എത്തിയ ആരോഗ്യ പ്രവർത്തകരും പിന്നീടെത്തിയ ജില്ലാ ആരോഗ്യ വിഭാഗവും പനി പരിശോധന നടത്തി. പനി ഉണ്ടെന്ന് കണ്ടെ
ത്തിയ മൂന്നു പേരെ  സർക്കാർആശു
പത്രിയിലേക്ക് വിദഗ്ദ്ധ പരിശോധന
ക്കയച്ചു. തുടർന്നുള്ള പരിശോധനകളിൽ ചികിത്സ ആവശ്യമില്ലെന്ന് കണ്ടെത്തിയ
തിനെ തുടർന്ന് മൂന്നു പേരെയും ഒരു മണിക്കൂറിനകം തിരികെയെത്തിച്ചു.
പ്രശ്നമാകുമെന്ന കാരണത്താൽ ഡെപ്യൂട്ടി കളക്ടർ കെ. ഹിമയുടെ നിർദ്ദേശപ്രകാരം ഇവരെ കണ്ണൂരിലേക്ക് തന്നെ തിരിച്ചയയ്ക്കാൻ തീരുമാനമായി.
ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കാമെന്ന ഉദ്യോഗസ്ഥരുടെ  ഉറപ്പിനെ തുടർന്ന്, അവർ നേരത്തെ താമസിച്ചിരുന്ന കണ്ണൂർ ചാലയിലേക്ക് തന്നെ തിരിച്ചു പോകാൻ സംഘവും തയ്യാറായി.

ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.തങ്കമണി, സെക്രട്ടറി ടി. അനിൽകുമാർ, പന്തീരാങ്കാവ് വില്ലേജ് ഓഫീസർ അനിൽ കുമാർ എന്നിവർ സ്ഥലത്തെത്തി ആവശ്യമായ നിർദേശങ്ങളും സംഘത്തിന് യാത്രയിൽ ആവശ്യമായ പഴങ്ങൾ, ബിസ്ക്കറ്റ്, വെള്ളം എന്നിവ സമാഹരിച്ചു നൽകുകയും ചെയ്തു. ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് ഇവരെയെല്ലാം രണ്ടു ബസുകളിലായി കണ്ണൂരിലേക്ക് തിരിച്ചയച്ചത്.

Post a Comment