Header Ads Widget

Responsive Advertisement
കോഴിക്കോട്:
 കോവിഡ്- 19 ബാധിച്ചവരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ മെഡിക്കൽ കോളെജ് ആശുപത്രിയിൽ വിവിധങ്ങളായ സജ്ജീകരണങ്ങൾ ഏർപ്പെടുത്താനാരംഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 500ബെഡുകളും മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ 150 ബെഡുകളും സജ്ജീകരിക്കും.  ജനറൽ മെഡിസിൻ വിഭാഗത്തിൻ്റെ കീഴിലെ ഒന്ന് മുതൽ എട്ട് വരെയുള്ള വാർഡുകൾ ഐസൊലേഷൻ വാർഡാക്കി മാറ്റും. ആവശ്യമായി വരുന്ന പക്ഷം ജീവനക്കാർക്ക് വേണ്ടി നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഹോസ്റ്റലുകളും മെഡിക്കൽ കോളെജ് ഗ്രൗണ്ടിന് സമീപത്തുള്ള ഐ.എം.ജി. കെട്ടിടവും ഇതിന് വേണ്ടി ഉപയോഗപ്പെടുത്തും. 

വാഹന സൗകര്യത്തിൻ്റെ അഭാവം 
 കണക്കിലെടുത്ത് ആശുപത്രി ജീവനക്കാരുടെ പോക്കുവരവിന് വേണ്ടി കെ.എസ്.ആർ.ടി.സി.ബസ്സുകൾ ലഭ്യമാക്കുന്നത് സംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് ഗതാഗത വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ ഒ.പി. പരിശോധനക്ക് അതാത് പ്രാഥമിക കേന്ദ്രങ്ങളെയും ജില്ലാ - താലൂക്ക് ആശുപത്രികളെയും സമീപിക്കേണ്ടതാണ്.  ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമേ മെഡിക്കൽ കോളെജിലേക്ക് കൊണ്ട് വരാൻ പാടുള്ളൂ എന്നും  പ്രിൻസിപ്പൽ ഡോ: വി.ആർ.രാജേന്ദ്രൻ, സൂപ്രണ്ട് ഡോ: കെ.ജി. സജിത്കുമാർ എന്നിവർ വ്യക്തമാക്കി.

Post a Comment