മായ പ്രാവുകളെ കണ്ടെത്തിയതിലെ ആ
ശങ്കയൊഴിഞ്ഞു. പള്ളിക്കണ്ടി സ്വദേശി
ജിതേഷിൻ്റെ മോഷണം പോയ പ്രാവുക
ളെയാണ് ഇന്ന് രാവിലെ ഒളവണ്ണയിൽ ച
ത്ത നിലയിൽ കണ്ടെത്തിയതെന്ന് വ്യക്
തമായി. ജിതേഷ് ഒളവണ്ണ നാഗത്തും പാടത്ത് എത്തി ശേഷിച്ച ജീവനുള്ള ഒരു പ്രാവിനെയുമായി മടങ്ങി. ഇൻഡസ്ട്രിയൽ ജോലിക്കാരനായ ജിതേഷിൻ്റെ 60 പ്രാവുകളാണ് ഇന്നലെ
പുലർച്ചയോടെ മോഷണം പോയതെന്ന്
ഇയാൾ കോഴിക്കോട് ചെമ്മങ്ങാട് പൊ
ലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ
പറയുന്നു. സ്വകാര്യ സ്ഥാപനത്തിനു ചേ
ർന്ന് സജ്ജീകരിച്ച പ്രാവിൻ്റെ കൂടുകളിൽ
നിന്നാണ് മോഷണം നടന്നത്. മത്സരപ്പറ
ത്തലിന് പ്രത്യേക പരിശീലനം നൽകിയ
പ്രാവുകളാണ് മോഷ്ടിക്കപ്പെട്ടതും തുടർ
ന്ന് കൊന്നു തള്ളപ്പെട്ടതും. എന്നാൽ വിലപിടിപ്പുള്ള പ്രാവുകളെ മോഷ്ടിച്ചർ അതിനെയെല്ലാം കൊന്നു തള്ളിയത് എന്തിന് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. ജിതേഷിൻ്റെ
പരാതിയിൽ നടക്കുന്ന പൊലിസിൻ്റെ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരേണ്ടതുണ്ട്
അതേ സമയം രാവിലെ പരിശോധനക്കാ
യി കൊണ്ടു പോയ പ്രാവിൻ്റെ പരിശോധ
നാ ഫലവും പുറത്ത് വന്നിട്ടുണ്ട്. ചത്ത
പ്രാവുകൾക്ക് രോഗങ്ങൾ ഒന്നും തന്നെ ഇല്ലെന്നാണ് സൂചന
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ