Header Ads Widget

Responsive Advertisement
ഒളവണ്ണയിൽ പ്രാവുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി.  ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നാഗത്തുംപാടം അങ്ങാടിക്ക് സമീപം റോഡരികിലെ കൊടശ്ശേരിപ്പറ
മ്പിലാണ് നാൽപതോളം പ്രാവുകളെ ചത്ത നിലയിലും  അവശനിലയിലും കണ്ടെത്തിയത്.  
രാവിലെ പാൽ വാങ്ങാനെത്തിയവരാണ്  പ്രാവുകളെ ആദ്യം കണ്ടത്. തുടർന്ന് വാർഡ് അംഗം മoത്തിൽ അബ്ദുൽ അസീസ് വിവരമറിയിച്ചതോടെ ഒളവണ്ണ വെറ്റിനറി സർജൻ ഡോ:  മഞ്ജുഷ, ഒളവണ്ണ ഹെൽത്ത് ഇൻസ്പെക്ടർ എ.കെ.അജയകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ  അലി, നല്ലളം പൊലീസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാവുകളെ രാത്രിയിൽ ഇവിടെ കൊണ്ടുവന്നു തള്ളിയതാകുമെന്നാണ് പ്രാധമിക നിഗമനം.  ചത്തവയിൽ ചിലതിൻ്റെ  കണ്ണുകൾ അഴുകിയ നിലയിലാണ്.
   ചത്ത പ്രാവുകളിൽ നിന്നും സ്രവങ്ങളും ജീവനോടെ ഉണ്ടായിരുന്ന ഒരു പ്രാവിനെ
യും വിദഗ്ദ്ധ പരിശോധനക്കായി വെറ്റിന
റി സർജൻ്റെ നിർദ്ദേശമനുസരിച്ച് മൃഗസം
രക്ഷണ വകുപ്പിൻ്റെ കോഴിക്കോട്ടെ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഫലം ലഭിച്ചതിന് ശേഷമേ പക്ഷിപ്പനിയോ മറ്റെന്തെങ്കിലും രോഗങ്ങളാണോ പ്രാവു
കൾ ചാകാൻ കാരണമായതെന്ന് വ്യക്തമാകൂ.
                    ജീവനുള്ള പ്രാവുകളെ ചിലർ പിടിച്ചു കൊണ്ടുപോയതായും ചിലതിനെ നായ്കൾ  തിന്നതായും സൂചനയുണ്ട്. ശേഷിച്ച ചത്ത നാല്പതിൽപരം പ്രാവുക
ളെ ആരോഗ്യ വകുപ്പ് അധികൃതരുടെ
യും പൊലീസിൻ്റെയും സാന്നിദ്ധ്യത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം  മoത്തിൽ അബ്ദുൽ അസീസിൻ്റെ നേതൃത്വത്തിൽ മറവ് ചെയ്തു. കല്ലായി ഭാഗത്തു നിന്നും പ്രാവുകൾ മോഷണം പോയതായുള്ള സൂചനയുമുണ്ട്...

Post a Comment