Header Ads Widget

Responsive Advertisement

പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ പയ്യടി മീത്തൽ സ്വദേശി  മുള്ളനാം  പറമ്പിൽ ഷൈജു (40) ആണ്  ചാരായം  വാറ്റുന്ന
തിനിടെ പോലീസ് പിടിയിലായത്. ഒന്നര ലിറ്റർ ചാരായവും 50 ലിറ്ററോളം വാഷും വാറ്റുപകരണങ്ങളും പൊലീസ്  പിടിച്ചെ
ടുത്തു. കൂടെ ഉണ്ടായിരുന്ന   രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ഒരാളുടെ  മൊബൈൽ ഫോൺ സ്ഥലത്തു നിന്നും  കിട്ടിയിട്ടുണ്ട്.  കുടുംബസമേതം താമസിക്കുന്ന  തൻ്റെ വീടിൻ്റെ പുറക് വശത്ത്  ചാരായം  വാറ്റു
ന്നതിനിടെയാണ്  പൊലിസ്  സ്ഥലത്തെ
ത്തി ഷൈജുവിനെ പിടികൂടുന്നത്.         സ്പഷൽ ബ്രാഞ്ച് എസ് ഐക്ക് ലഭി
ച്ച രഹസ്യവിവരത്തെ തുടർന്നാണ് സ്പെ
ഷൽ ബ്രാഞ്ച് എസ്.ഐ. വിജയൻ.ജി, പന്തീരങ്കാവ് എസ്.ഐ വി.എം. ജയൻ, സഫീൻ, വിഷ്ണു, ഹോംഗാർഡ് വേലായു
ധൻ എന്നിവരടങ്ങുന്ന സംഘം റെയ്ഡ് നടത്തിയത്.  പ്രതിക്കെതിരെ 8 (1) ( 2 ) വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തി
ട്ടുണ്ട്. ഓടി രക്ഷപെട്ടവർ ഉടൻ പിടിയിലാ
കും എന്നും പോലിസ് പറഞ്ഞു.
   ലോക് ഡൗൺ കാലത്ത് പയ്യടി മീത്തൽ പ്രദേശത്ത് വാറ്റും വിൽപനയും സജീവ
മായിരുന്നു.   ഒരു ലിറ്റർ  ചാരായത്തിന്  2000 രൂപ വില ഇവർ ഇടാക്കിയിരുന്നതും പരസ്യമായ രഹസ്യമാണ്. വിവരമറിഞ്ഞ പോലിസ് ഈ ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. പന്തീരങ്കാവ് സ്റ്റേഷ
ൻ പരിധിയിൽ ഇതിനോടകം തന്നെ വിവി
ധ ഇടങ്ങളിൽ   നിന്നും വാഷ്   കണ്ടെത്തി നശിപ്പിച്ചിരുന്നു എങ്കിലും  ഷൈജുവിൻ്റെ താണ് ആദ്യ അറസ്റ്റ്.  കൂടുതൽ വാറ്റുകേ
ന്ദ്രങ്ങളെക്കുറിച്ചും വാറ്റുകാരെക്കുറിച്ചും സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും വരും ദിവ
സങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാ
കുമെന്നുമാണ് പൊലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.

Post a Comment