Header Ads Widget

Responsive Advertisement
         കോവിഡ്   19     പ്രതിരോധത്തിന്റെ ഭാഗമായുള്ള   അടച്ചു   പൂട്ടൽ   കാലത്ത് ജനങ്ങൾ   പ്രധാനമായും    പുറത്തിറങ്ങി
യത്    തങ്ങളുടെ റേഷൻ കടകളിൽ പോ
യി അരി    അടക്കമുള്ള സാധനങ്ങൾ വാ
ങ്ങിക്കുന്നതിനാണ്. വീട്ടിൽ അടച്ചിരിക്കേ
സാഹചര്യമുണ്ടായതോടെ സൗജന്യമായി
അരി വിതരണവും നടന്നു. ആരും പട്ടിണി
ആവരുതെന്ന നല്ല  ലക്ഷത്തിനായിരുന്നു
ഇതെല്ലാം സർക്കാരുകൾ ചെയ്തത്.  അ
തുകൊണ്ട് തന്നെ റേഷൻ കടക്ക്മുമ്പിൽ 
ഭക്ഷ്യധാന്യം മണ്ണിൽ വീണുകിടക്കുന്ന ഈ കാഴ്ച  അംഗീകരിക്കാനാവില്ല. ഇരി
ങ്ങല്ലൂർ ഗവ.സ്കൂൾ പാലാഴിക്കു സമീപ
ത്തെ റേഷൻ വിതരകേന്ദ്രത്തിൻ്റെ മുമ്പി
ലാണ് ഈവിധം അരി മണ്ണിൽ കിടക്കുന്ന
ത്. 
 
 വാഹനത്തിൽ നിന്നും ഇറക്കുമ്പോഴായി രിക്കാം   ഇത്രയും  അരി  താഴെ പോയത്. സൗജന്യമായാണ്  ഇപ്പോൾ അരി  വിതര
ണമെങ്കിലും അരിക്ക് വിശപ്പിൻ്റെ വിലയു
ണ്ടെന്നോർക്കണം.        ഇവയുണ്ടാക്കുന്ന കർഷകൻ്റെ വിയർപ്പ് കാണാതെ പോക
രുത്. നികുതിപ്പണം നൽകി തന്നെയാണ് ഇവ വാങ്ങി ഇവിടെ എത്തിക്കുന്നതും. അതു കൊണ്ട് വിതരണ കേന്ദ്രത്തിൽ വ
ച്ച് ഇങ്ങനെ പാഴാക്കുന്നത് അനുവദിക്കാ
നാവില്ല. മെയ് 1ന് വെള്ളിയാഴ്ച വൈകു
ന്നേരം 5 മണിക്ക്  ശേഷമാണ്  ഈ ചിത്രം പകർത്തിയത്. കിളികൾ  തിന്ന   ശേഷമു
ള്ളതാവണം ഈ അരി മണികൾ.
     അരിയിറക്കുമ്പോൾ താഴെ വീഴുന്നത് അടിച്ചുവാരിയെടുക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഈ കൊറോണക്കാലത്ത്, വ
രും ദിനങ്ങളിൽ ഭക്ഷ്യ ദൗർലഭ്യമുണ്ടാകു
മോ എന്നാശങ്കപ്പെടുന്ന ദിനങ്ങളിൽ ഈ
വിധം ഭക്ഷ്യധാന്യം പാഴാക്കിക്കളയരുത്.
അത്  വിശക്കുന്നവനെ അപമാനിക്കുന്ന
തിന് തുല്യമാണ്. വിശപ്പിൻ്റെ വിലയെന്തെ
ന്ന് വിശക്കുന്നവനേ അറിയൂ...
                ഈ കാഴ്ച കാണാതെ പോയ വിതരണക്കാരും ഈ അരിയിൽ ചവിട്ടി നിന്ന് സൗജന്യ അരി വാങ്ങിച്ച് കൊണ്ടു
പോയവരും ഈ ചിത്രം കാണുന്നവരും ഓർക്കണം ഒരു നേരത്തെ കഞ്ഞിക്ക് ഈ അരിമണികൾ മതിയെന്ന് ...

 

Post a Comment