Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്:
     കൈമ്പാലത്ത്  മാലിന്യത്തിന് തീപിടിച്ച വിവരം അറിയിച്ചതിനെ  തുടർന്ന്    സ്ഥല
ത്ത് എത്തിയ  ഫയർ & റെസ്ക്യൂ ഓഫീസ
ർ ഒളവണ്ണ പഞ്ചായത്ത് ഉദ്യോഗസ്ഥനോട് കയർത്തു സംസാരിച്ചു. 
" ഇവിടെ   എന്ത്   അപകട സാധ്യതയാണ് ഉള്ളത്?     ഇവിടെ തീ  ഉണ്ടായാൽ  തന്നെ ഗ്യാസ് ഗോഡൗണിന് ഒരു ഭീഷണിയുമില്ല.. ചണ്ടിക്ക്  തീപിടിച്ചതിന് ആണോ വിളിക്ക
ൽ...തെറ്റായ   വിവരങ്ങളാണോ   അറിയി
ക്കുന്നത്....ഈ മാലിന്യങ്ങൾ അടിയന്തിര
മായി മണ്ണിട്ടു മൂടണം "...  ഇങ്ങനെ നീണ്ടു മീഞ്ചന്ത ഫെയർ ഫോർസ് ഉദ്യോഗസ്ഥൻ
സി.ദിനേശ്കുമാറിൻ്റെ വിരട്ടൽ.    മാലിന്യ
ത്തിലെ  തീ   കെടുത്തി  മടങ്ങുമ്പോഴാണ് ഉദ്യോഗസ്ഥൻ കോപാകുലനായത്.എന്നാ
ൽ  പഞ്ചായത്ത് ഉദ്യോഗസ്ഥൻ ഒരു മറുപ
ടിയും പറഞ്ഞില്ല. ഒരു തർക്കം  ഉണ്ടാക്കേ
ണ്ടതില്ല എന്നു കരുതിയാണ്   മിണ്ടാതിരു
ന്നത് എന്നും   പഞ്ചായത്ത്   മെമ്പർക്കൊ
പ്പം വിവരമറിഞ്ഞ്   എത്തിയതാണെന്നും  മറ്റാരോ ആണ് ഫയർഫോഴ്സിൽ വിവരം അറിയിച്ചതെന്നും പിന്നീട്  ഒരു ചോദ്യത്തി
നുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു. 
മെയ് 27 ന് വൈകുന്നേരം ഒളവണ്ണപഞ്ചാ
യത്തിലെ  കൈമ്പാലത്താണ്    നാടകീയ രംഗങ്ങൾ ഉണ്ടായത്.
  പന്തീരങ്കാവിനു സമീപം കൈമ്പാലത്തെ മാലിന്യ കൂമ്പാരത്തിൽ  തീ പടരുന്നത്  ഫ യർ  ഫോഴ്സിനെ  അറിയിച്ചതിൽ   എന്ത് തെറ്റാണ് ഉള്ളതെന്ന് ഫയർ ഓഫീസർ വ്യ
ക്തമാക്കണം. മാലിന്യക്കൂമ്പാരത്തിൽ തീ കത്തുമ്പോൾ ഒരു ചെറിയ കാറ്റ് ഉണ്ടായാ ൽ തീ ഗ്യാസ് ഗോഡൗണിൽ  എത്തും. മാ
ലിന്യങ്ങളിൽ നിന്നും എന്തെങ്കിലും പൊട്ടി
ത്തെറിച്ചാലും  മതി  വലിയ  അപകടം   ഉ
ണ്ടാകാൻ.    പ്ലാസ്റ്റിക്കടക്കം  കത്തിയുള്ള
വിഷപ്പുക നാട്ടുകാർ  ശ്വസിക്കട്ടെ  എന്നാ
ണോ,  വലിയ  അപകടം ഉണ്ടാകും  വരെ  കാത്തിരിക്കണോ ഫയർ  ഓഫീസിൽ വി
ളിക്കാൻ...? 
എന്തായാലും ഫയർ ഓഫീസറുടെ പ്രവർ ത്തി ശരിയായില്ല. അപകടത്തിൽ പെട്ടവ
രെ രക്ഷിക്കുന്നത് പോലെ തന്നെ പ്രധാന
മാണ്  അപകട സാധ്യത ഒഴിവാക്കുന്നത് എന്നും ഈ ഓഫീസറെ മേലുദ്യോഗസ്ഥർ പഠിപ്പിക്കണം.... അല്ലെങ്കിൽ ഇനിയും ഏറെ പേർ ഇയാളുടെ വിരട്ടലിന് ഇരയാ
കേണ്ടിവരും.

Post a Comment