മലമ്പനിക്ക് കാരണമാകുന്ന അനോഫിലിസ് കൊതുകിൻ്റെ ലാർവ കണ്ടെത്തി. ജാഗ്രത വേണമെന്ന് ഒളവണ്ണ ആരോഗ്യ വിഭാഗം. കൊറോണ പ്രതിരോ
ധ പ്രവർത്തനങ്ങൾക്കിടയിലും വർഷാവ
ർഷം നടത്താറുള്ള ആരോഗ്യ മേഘലയി
ലെ എല്ലാ പ്രവർത്തനങ്ങളും തുടരുകയാ
ണ് ആരോഗ്യ പ്രവർത്തകർ. ഒളവണ്ണ ആ
രോഗ്യ വിഭാഗം ജെ.എച്ച്.ഐ.നിഷിൽ, ജി
ല്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് അംഗം അബ്ദുൾ കരീം, ആശാവർക്കർ എന്നിവ
ർ ചേർന്ന് നടത്തിയ പഠനത്തിൽ ഇരിങ്ങ
ല്ലൂർ ഭാഗത്ത് നിന്നാണ് അനോഫിലിസ്
കൊതുകിൻ്റെ ലാർവ കണ്ടെത്തിയിട്ടുള്ള
ത്. വിവിധ സ്ഥലങ്ങളിൽ നടത്തിയ കൊ
തുകുകളുട സാന്ദ്രതാപഠന റിപ്പോർട്ടുക
ചാത്തോത്തറ, നാഗത്തുംപാടം, ഭാഗങ്ങളിൽ യഥാക്രമം 18, 23, എന്നിങ്ങ
നെയാണ് സാന്ദ്രത. ഹൗസ് ഇൻഡക്സ് 10 ന് മുകളിൽ വന്നാൽ തന്നെ അതീവ ജാഗ്രത വേണമെന്നാണ് കണക്ക്. പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഇത്തവണ 30 ഓളം മഞ്ഞപ്പിത്ത കേസു
കളും ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടി
ട്ടുണ്ട്. മഞ്ഞപ്പിത്തം കൂടുതലായി ഉണ്ടായ ഹൈലൈറ്റ് കെട്ടിടങ്ങൾക്ക് അടുത്തുള്ള പാറക്കൽ ഭാഗങ്ങളിൽ മലിനമായ കുടി
വെള്ളമാണ് രോഗകാരണമായിട്ടുള്ളത്. മഴയെത്തുന്നതോടെ ഡെങ്കിപ്പനി, മലമ്പ
നി, മഞ്ഞപ്പിത്തം എന്നിവക്കുള്ള സാധ്യത വർദ്ധിക്കുക്കുമെന്നും അതുകൊണ്ട് വെ
ള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങളും സഹകരിക്കണമെന്നും ഒളവണ്ണ ആരോ
ഗ്യപ്രവർത്തകർ ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ