Header Ads Widget

Responsive Advertisement

റേഷൻ  കാർഡിലെ   വന്ന   പിശകുമൂലം നിർമ്മലക്ക് ഇപ്പോൾ ലഭിക്കുന്നത് 500 ml മണ്ണെണ്ണ മാത്രം.    പഴയ കാർഡ് പ്രകാരം വൈദ്യുതീകരിക്കാത്ത   വീടുകൾക്ക് ലഭി
ക്കേണ്ടുന്ന 4 ലിറ്റർ മണ്ണെണ്ണ  കിട്ടിയിരുന്ന നിർമ്മലക്ക്   വൈദ്യുതീകരിച്ച  വീട് എന്ന് അച്ചടിച്ച പുതിയകാർഡ് ലഭിച്ചതോടെയാ
യാണ് ഷീറ്റ് കൊണ്ട് മറച്ചുണ്ടാക്കിയ ഇവ
രുടെ കുടിലിൽ ഇരുൾ വീണത്.   ഒളവണ്ണ ഗ്രാമ  പഞ്ചായത്തിലെ   തൊണ്ടിലക്കടവ് ചാക്കേരി പ്പറമ്പ്   നിർമ്മലയുടെ  പേരിലു
ള്ള റേഷൻ കാർഡിലാണ്  പിഴവ്  ഉള്ളത്. 62 വയസുള്ള നിർമ്മലയും 66 വയസുള്ള ഭർത്താവ് രാജനും ഇപ്പോഴും താമസിക്കു
ന്നത് ഷീറ്റ് കൊണ്ട് നിർമ്മിച്ച കുടിലിൽ ത
ന്നെയാണ്‌.  നിർമ്മലക്ക്  കോടതി വഴി ഭാ
ഗം  ചെയ്ത്  ലഭിച്ച 16 സെൻ്റ്   സ്ഥലത്ത്  ലൈഫ്  പദ്ധതി  പ്രകാരം വീടൊരുക്കാനു
ള്ള ശ്രമങ്ങളിലാണ്  ഈ വൃദ്ധ ദമ്പതികൾ
ആദ്യ ഘടുവായി ലഭിച്ച പണം  ഉപയോഗി
ച്ച് ഷെഡ് ഒരുക്കുകയും തറയുടെ  നിർമാ
ണത്തിനുള്ള കരിങ്കല്ലും ബോളറും എത്തി
ക്കുകയും ചെയ്തിട്ടുണ്ട്. ഇരുടെ കാർഡി
ലാണ്  വീട്   വൈദ്യുതീകരിച്ചതായി  രേഖ
പ്പെടുത്തിയിട്ടുള്ളത്.    
   പെൻഷൻ ഒഴികെ സ്വന്തമായി വരുമാന
മാർഗ്ഗമില്ലാത്ത  ഇവർക്ക്  കാർഡിൽ  ആ
കെ ലഭിക്കുന്നത്   500 ml മണ്ണെണയാണ്. ഇവരുടെ വീടിനു സമീപം സ്വകാര്യ വ്യക്തി
യുടെ  കാടു  മൂടിക്കിടക്കുന്ന സ്ഥലമാണ്. പകൽ പോലും  പെരുമ്പാമ്പടക്കമുള്ള ജീ വികൾ  എത്താറുണ്ടെന്നും   നിർമ്മല  പറ യുന്നു. മണ്ണെണ്ണ വിളക്കിൻ്റെ ഇത്തിരിവെ
ട്ടത്തിനായി ലിറ്ററിന്  100  രൂപ  നിരക്കിൽ മണ്ണെണ്ണ വാങ്ങുകയാണിവർ.കാർഡിലെ പിഴവ് തിരുത്താൻ വിവിധ  ആപ്പീസുകൾ കയറിയിറങ്ങിയിട്ടും   ഫലമുണ്ടായില്ലെന്ന്
പറയുമ്പോൾ അവരുടെ  കണ്ണുകൾ തുളു
മ്പി. ഈ വർഷകാലത്ത്  ഇവരുടെ കുടിലി
ൽ  പിങ്ക്  റേഷൻ കാർഡ് വഴി  ലഭിക്കുന്ന മറ്റാനുകൂല്യങ്ങൾക്കൊപ്പം സുരക്ഷയുടെ  വെളിച്ചവുമെത്തിക്കുവാൻ. അധികാരിക
ൾ അടിയന്തിരമായി  നടപടികൾ സ്വീകരി
ക്കണം.

Post a Comment