Header Ads Widget

Responsive Advertisement
മാത്തറയിൽ കവർച്ച - 11 സ്ഥാപനങ്ങൾ കുത്തിത്തുറന്നു.
മാത്തറ:
ശനിയാഴ്ച രാത്രിയിൽ മാത്തറയിലെ 11- ഓളം  സ്ഥാപനങ്ങളിൽ കള്ളൻ കയറി.  പൂട്ടുകൾ തകർത്താണ് കള്ളൻ അകത്ത് കടന്നത്. മാത്തറയിലെ സിയാദ് എൻറർപ്രൈസിൽ നിന്നും 185000 രൂപ നഷടപ്പെട്ടെന്ന് ഉടമ പറഞ്ഞു. ബിസിനസ് ആവശ്യാർത്ഥം സ്വർണ ആദരണങ്ങൾ പണയപ്പെടുത്തി സമാഹരിച്ച പണമാണ് നഷ്ടപ്പെട്ടതെന്നും ഉടമ പറഞ്ഞു. 
മാത്തറ ഫാത്തിമ ബിൽഡിംഗിലെ ക്ലാസിക് ഓൺലൈൻ, ജിയോടെക് ബിൽഡേർസ്, മാത്തറ റോഡിലെ ജന സേവന പോളി ക്ലിനിക് അടക്കം 11 കടകളിലാണ് കള്ളൻ കയറിയത്. ക്ലിനിക്കിൽ നിന്നും 4000 രൂപയും ക്ലാസിക് ഓൺലൈനിൽ നിന്നും 8000 രൂപയും നഷടമായെന്നാണ് പ്രാഥമിക വിവരം. ക്ലിനിക്കിലെ സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ മാത്രമാണ് ഉള്ളത്.  ദൃശ്യത്തിൽ ഉള്ള ആൾ മാസ്കും തലയിൽ തുണിയും ചുറ്റിയിട്ടുണ്ട് . പാൻറും ഷർട്ടുമാണ് വേഷം. എന്നാൽ കവർച്ചയിൽ കൂടുതൽ പേർ ഉണ്ടാകാമെന്നാണ് പോലിസിൻ്റെ അനുമാനം. ഞായർ പുലർച്ചെ 1 മണിക്കും 4 മണിക്കും ഇടയിലാണ് മോഷണം.  പിക്കാസ്  ഉപയോഗിച്ച് മേശ കുത്തി തുറക്കുന്ന സി.സി ടി.വി ദൃശ്യങ്ങളും  പുറത്ത് വന്നിട്ടുണ്ട്. മാത്തറ ജംഗ്ഷനിൽ നിന്നം തിരിച്ച് പോകുന്ന ഒരു കാറും ദൃശ്യങ്ങളിൽ ഉണ്ട്. പന്തിരങ്കാവ് SI വിനായകനും സംഘവും സ്ഥലത്തെത്തി അന്വേഷണം അരംഭിച്ചു. 
വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ മോഷണസംഘത്തെ പന്തീരങ്കാവ് പൊലീസ്  അറസ്റ്റു ചെയ്ത് മണിക്കൂറുകൾക്കകമാാണ്  ഈ മോഷണം.

Post a Comment