കോവിഡ് പ്രതിരോധത്തിനായുള്ള നിയന്ത്രങ്ങൾ അനുസരിക്കാത്ത ഓരോരുത്തരും സ്വന്തം ജീവൻ മാത്രമല്ല അപകടത്തിലാക്കുന്നത്.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്ന കോഴിക്കോട് ജില്ലയിൽ കോവിഡ് 19 ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ഒളവണ്ണ പഞ്ചായത്തിൽ ജൂലൈ 16ന് കോവിഡ് ടെസ്റ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്.കോറൻറയിനിൽ ഉള്ളളവരും പൂർത്തിയാക്കിയവരും അടക്കം തിരഞ്ഞെടുക്കപ്പെട്ട 70 ഓളം പേരുടെ ശ്രവ പരിശോധനയാണ് നടക്കുക. പന്തീരങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിലാണ് കോവിഡ് 19 ആൻറീജൻ റാപ്പിഡ് ടെസ്റ്റിനായുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളത്. ഒളവണ്ണ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടർമാരടങ്ങുന്ന 10 അംഗ സംഘമാണ് ശ്രവ പരിശോധന നടത്തുക. പരിശോധയുടെ ഫലം അരമണിക്കൂറിനകം ലഭിക്കുമെങ്കിലും എല്ലാ ഫലങ്ങളും ക്രോഡീകരിച്ച ശേഷമായിരിക്കും അറിയിക്കുക. റാപ്പിഡ് ടെസ്റ്റ് നടത്തിയ ജില്ലയിലെ പലയിടങ്ങളിലും സമ്പർക്കത്തിലൂടെയുള്ള കൊറോണ ബാധിതരെ കണ്ടെത്താനായ സാഹചര്യത്തിലാണ് ഒളവണ്ണയിലും പരിശോധ നടക്കുന്നത്. ഒളവണ്ണ പഞ്ചായത്തിൽ അടുത്ത ശനിയാഴ്ച 200 പേരുടെ ശ്രവ പരിശോധന നടത്താനുള്ള ക്രമീകരണങ്ങളും പുരോഗമിക്കുകയാണ്.
ആശങ്ക ഉയർത്തി കൊറോണ ബാധിതരുടെ എണ്ണം അനുദിനം വർദ്ധിച്ചു വരുന്നതിനാൽ ആരും പറയാതെ തന്നെ വീട്ടിൽ നിന്നു പുറത്തിറങ്ങാതിരിക്കാൻ സ്വയം തീരുമാനമെടുക്കുന്ന കാലം വിദൂരമല്ല. അതിരൂക്ഷ കോവിഡ് വ്യാപന കാലത്തും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ