ഒളവണ്ണ ഗ്രാമ പഞ്ചായത്തിൽ ആഗസ്ത് 14 വരെ 132 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 98 പേർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരും ശേഷിക്കുന്നവർ ജോലി ആവശ്യാർത്ഥം പഞ്ചായത്തിൽ വസിക്കുന്നവരുമാണ്. കോവിഡ് ബാധിതതനായ ഒരാൾ മരിക്കുകയും ചെയ്തിട്ടുണ്ട്.നിലവിൽ 121 പേരാണ് വീടുകളിലും പഞ്ചായത്തിൻ്റെ കോവിഡ് കേന്ദ്രത്തിലുമായി നിരീക്ഷണത്തിലുള്ളത്. ഇവരെല്ലാം ഇതര സംസ്ഥാനത്ത് നിന്നോ വിദേശത്ത് നിന്നോ മടങ്ങി എത്തിയവരാണ്.
കോവിഡ് 19 കേസുകളുമായി പ്രാധമിക സമ്പർക്കത്തിലും സെക്കൻ്ററി ലിസ്റ്റിലും വന്ന 200ൽ അധികം പേർ സ്വന്തം വീടുകളിൽ യഥാക്രമം 14 ഉം 7 ഉം ദിവസ നിരീക്ഷണത്തിൽ കഴിയുന്നുമുണ്ട്. മെട്രോ ആശുപത്രിയിലെ രോഗവ്യാപനത്തെ തുടർന്ന് ഇൻസ്റ്റിറ്റ്യൂഷൻ ക്ലസ്റ്ററായി മാറിയ ഇരിങ്ങല്ലൂരിലടക്കം ഇപ്പോഴും നിയന്ത്രണങ്ങൾ തുടരുകയാണ്. പഞ്ചായത്തിൽ ഇതുവരെ 1080 കോവിഡ് 19 പരിശോധനകളാണ് നടത്തിയത്. ആൻ്റീജൻ, ആർ.ടി.പി.സി.ആർ എന്നീ രീതികളിലുള്ള പരിശോധനകളാണ് നടന്നത്.100ൽ താഴെ ഫലങ്ങൾ മാത്രമാണ് ഇതി വരാൻ ഉള്ളത്. ഇതിനിടെയാണ് 2റേഷൻ കടക്കാർക്ക് കോവിഡ് 19 സ്ഥിതീകരിച്ചത്. തുടർന്ന് പള്ളിപ്പുറത്ത് നടത്തിയ പരിശോധാ ഫലങ്ങൾ എല്ലാം നഗറ്റീവായത് ആശ്വാസമായി. ആഗസ്ത് 17 തിങ്കളാഴ്ച
മാസ്ക് ധരിക്കുക, ഇടവിട്ട് കൈകഴുകുക, സാമൂഹ്യ അകലം പാലിക്കുക ഇവയെല്ലാം ശീലമാക്കേണ്ട കാലമാണിത്. കയ്യെത്തും ദൂരത്ത് കോവിഡും വിളിപ്പാടകലെ മരണവുമുണ്ട്....
" കോവിഡ് രോഗബാധിതൻ മരിച്ചാൽ
അന്ത്യകർമ്മങ്ങൾ ചെയ്യാൻ വരെ......
അതു കൊണ്ട് ജാഗ്രത തുടർന്നേ മതിയാവൂ....ഈ രോഗം പടരാതിരിക്കാൻ നമ്മുടെ ശീലങ്ങളിലും സമീപനത്തിലും കാതലായ മാറ്റങ്ങൾ വരുത്തിയെ മതിയാവൂ. ഇല്ലെങ്കിൽ നാം ഇതുവരെ നേടിയെടുത്ത രോഗ പ്രതിരോധ സംവിധാനങ്ങളെല്ലാം വെറുതെയാവും. പകർച്ചവ്യാധികളില്ലാത്ത ഇതുമൂലമുളള മരണങ്ങളില്ലാത്ത നല്ല നാളേക്കായി പ്രതിരോധ പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി നമുക്ക് മുന്നോട്ടു നീങ്ങാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ