Header Ads Widget

Responsive Advertisement
കോഴിക്കോട്:
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് എൽ.ഐ.സി ഓഫ് ഇന്ത്യ.
സ്വാതന്ത്ര്യ ദിനത്തിൽ കോഴിക്കോട് നഗരത്തിലെ പോലീസ് ഉദ്യോഗസ്ഥർക്കായി 200 ഫേസ് ഷീൽഡുകൾ എൽ.ഐ.സി കോഴിക്കോട് ഡിവിഷൻ സംഭാവന ചെയ്തു.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ ഫേസ് ഷീൽഡുകൾ എൽ. ഐ.സി കോഴിക്കോട് ഡിവിഷൻ്റെ സീനിയർ ഡിവിഷനൽ മാനേജർ ശ്രീ. വി. എസ്. മധു, ACP (Special Branch) ശ്രീ സുദർശൻ അവർകൾക്ക് കൈമാറി.

എൽ. ഐ. സി ബസ് സ്റ്റോപ്പിൽ "ബ്രേക്ക് ദ ചെയിൻ" പ്രവർത്തനങ്ങളുടെ ഭാഗമായി പൊതു ജനങ്ങൾക്ക് കൈകൾ ശുചിയാക്കാനായി വാഷ്ബേസിൻ, ടാപ്പുകൾ, ഹാൻ്റ് സാനിറ്റൈസർ തുടങ്ങിയവ സ്ഥാപിച്ച് പരിപാലിച്ചു വരുന്നുണ്ട്. ഡിവിഷനൽ ഓഫീസിൽ 
നടന്ന ചടങ്ങിൽ സീനിയർ ഡിവിഷനൽ മാനേജർ ശ്രീ.വി.എസ് മധു ദേശീയപതാക ഉയർത്തി.
     തുടർന്ന് തൻ്റെ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ കോവിഡ് - 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ എൽ. ഐ.സി. കസ്റ്റമർക്കായി നൽകിയിരുന്ന പ്രത്യേക ഇളവുകളെപ്പറ്റി അദ്ദേഹം പ്രതിപാദിച്ചു. കോവിഡ് - 19 രൂക്ഷമായിത്തുടങ്ങിയ മാർച്ച് 2020 മുതൽ ജൂലൈ 2020 വരെയുള്ള ലോക് ഡൗൺ കാലങ്ങളിൽ പ്രീമിയം അടവിന് നൽകിയ ഇളവുകൾ, കാലാവധി പൂർത്തിയായ പോളിസി പണം നൽകുന്നതിനായി നടപടി ക്രമങ്ങളിൽ വരുത്തിയ മാറ്റങ്ങൾ തുടങ്ങി പല സഹായ നടപടികളും എൽ.ഐ. സി സ്വീകരിച്ചിരുന്നു. ജനങ്ങൾക്ക് അവശ്യമായ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനായി, മുടങ്ങിക്കിടക്കുന്ന പോളിസികൾ പലിശ ഇളവോടു കൂടി പുതുക്കാനായി പ്രത്യേക റിവൈവൽ കാമ്പയിൻ എൽ.ഐ.സി. ആരംഭിച്ചിട്ടുണ്ട്. ടേം പോളിസികൾ, ഉയർന്ന റിസ്ക് ഉള്ള പോളിസികൾ ഒഴികെ മറ്റെല്ലാ പോളിസികളിലും ഈ ആനുകൂല്യം ആഗസ്ത് 10, 2020 മുതൽ ഒക്ടോബർ 9, 2020 വരെ ലഭ്യമാണ്. 
കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ വേണ്ടി വന്ന നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നു കൊണ്ടും പോളിസി ഉടമകളുടെ വിവിധ ക്ളെയിം തുകകൾ സമയത്തു തന്നെ നൽകുന്നതിന് എൽ.ഐ.സി  ക്ക് കഴിഞ്ഞത് 
അർപ്പണബോധത്തോടെയുള്ള പ്രവർത്തന മികവിൻ്റെ വിജയമായി അദ്ദേഹം എടുത്തു പറഞ്ഞു. നിർഭാഗ്യകരമായ കോഴിക്കോട് വിമാന അപകടത്തിൽ മരണമടഞ്ഞ വ്യക്തികളുടെ ക്ളെയിം തുക നടപടിക്രമങ്ങൾ ലഘൂകരിച്ച്  ഉടനടി തന്നെ നൽകുകയുണ്ടായി. എൽ.ഐ.സി മുന്നോട്ടു വെക്കുന്ന  ശ്രദ്ധേയമായ ഇത്തരം  പ്രവർത്തനങ്ങൾ സേവന കാര്യങ്ങളിൽ എൽ.ഐ.സി പോളിസി ഉടമകൾക്കൊപ്പം എന്നും ഉണ്ടാവുമെന്നതിൻ്റെ ഉദാഹരണമായി അദ്ദേഹം സൂചിപ്പിച്ചു. ജനങ്ങൾ എൽഐസി യിൽ അർപ്പിച്ച വിശ്വാസം എൽഐസി യുടെ വളർച്ചയിൽ പ്രതിഫലിക്കുന്നതായും, ഇന്നത്തെ സമൂഹത്തിൽ ഇൻഷുറൻസിൻ്റെ പ്രാധാന്യവും ശ്രീ വി.എസ്. മധു തൻ്റെ പ്രസംഗത്തിൽ  വ്യക്തമാക്കി. അമൂല്യമായ ഇൻഷുറൻ പരിരക്ഷ മുടക്കം വരാതെ തുടരേണ്ടതിൻ്റെ ആവശ്യകതയും പ്രീമിയം അടയ്ക്കുവാനായി ഡിജിറ്റൽ മാർഗങ്ങൾ കൂടുതലായി ഉപയോഗിക്കുവാനും അദ്ദേഹം പോളിസി ഉടമകളോട് അഭ്യർത്ഥിച്ചു.
പ്രസ്തുത ചടങ്ങിൽ മാർക്കറ്റിംഗ് മാനേജർ ശ്രീ. എ. ഷിയാസ്, മാനേജർ (P&IR) ശ്രീമതി. വി. ഉമ, മാനേജർ (O.S) ശ്രീ എം കെ ബിജു, വകുപ്പ് മേധാവികൾ, ബ്രാഞ്ച് മാനേജർമാർ, മറ്റ് ഉദ്യോഗസ്ഥരും ജീവനക്കാരും സംബന്ധിച്ചു.

Post a Comment