കോഴിക്കോട്:
വാഹന പരിശോധനയും പിഴ ചുമത്തലും ഡിജിറ്റലാക്കി മോട്ടോർ വാഹന വകുപ്പ്. നിയമലംഘനങ്ങൾക്ക് രസീത് എഴുതി നൽകുന്ന രീതിക്ക് അവസാനമാകുന്നു.
വാഹന പരിരോധനാ സംവിധാനങ്ങൾ ആധുനികവത്കരിക്കുന്നതിൻ്റെ ഭാഗമായി ഇനി ഒ.പി എസ് മെഷീനുകൾ ഉപയോഗിച്ചുള്ള ഇ ചെലാൻ വഴിയാണ് വാഹന പരിശോധന നടക്കുക. ഇതിനായി ഒ.പി.എസ് യന്ത്രങ്ങൾ കോഴിക്കോട് മോട്ടോർ വാഹന വകുപ്പ് ഉദ്യാഗസ്ഥർക്ക് ലഭ്യമായിക്കഴിഞ്ഞു. നിലവിലുള്ള വാഹാനവകുപ്പിൻ്റെ കേന്ദ്രീകൃത ഓൺലൈൻ സംവിധാനങ്ങൾ കൂടി പ്രയോജനപ്പെടുത്തിയാണ് ഇ.ചെലാൻ പ്രവർത്തനം. വാഹനത്തിൻ്റെ എല്ലാ വിവരങ്ങളും ഉടമസ്ഥൻ്റെ ടെലിഫോൺ നമ്പറടക്കമുള്ള വിവരങ്ങളും ഡ്രൈവിംഗ് ലൈസുമായി ബന്ധപ്പെട്ട വിവരങ്ങും ഒ.പി.എസിൽ ലഭ്യമാകും. അതു കൊണ്ട് നടപടികൾ സ്വീകരിക്കുക എളുപ്പമാകും.
വ്യാജ ലൈസൻസുകളും വാഹനങ്ങളും
നിമിഷങ്ങൾക്കകം കണ്ടെത്തി നടപടി സ്വീകരിക്കാനുമാകും. രാജ്യത്താകമാനമുള്ള വാഹന വിവരങ്ങൾ ലഭ്യമാകുമെന്നതിനാൽ ഉദ്യോഗസ്ഥർക്കും കാര്യങ്ങൾ എളുപ്പമാകും. കേസ്സ് എഴുതി സബ്മിറ്റ് ചെയ്യുന്ന അതേ നിമിഷം തന്നെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഇത് സംബന്ധിച്ച മെസേജുമെത്തും. ഇതോടെ മറ്റു ബാഹ്യ ഇടപെടലുകൾക്കോ തിരുത്തലുകൾക്കോ സ്വാധീനിക്കലിനോ ഇതി അവസരവുമുണ്ടാകില്ല.
മെഷീനിൽ നിയമലംഘനങ്ങൾ രേഖപ്പെടുത്തിയാൽ ഓട്ടോമാറ്റികായി പിഴ ഡിസ്പ്ലേ ചെയ്യും. പരിശോധിക്കുന്ന വാഹനത്തിന്റെ നമ്പർ മെഷീനിൽ രേഖപ്പെടുത്തുമ്പോൾ തന്നെ ടാക്സ്, ഇൻഷുറൻസ്, ഫിറ്റ്നസ്, പൊല്യൂഷൻ തുടങ്ങിയവയുടെ എല്ലാ വിവരങ്ങളും ലഭിക്കും. പിഴ സംഭവ സ്ഥലത്ത് വെച്ച് കാർഡ് ഉപയോഗിച് സ്വൈപ്പ് ചെയ്ത് അടക്കാനും പിന്നീട് ഓൺലൈനായി അക്ഷയ, മൊബൈൽ ഫോൺ ഉപയോഗിച്ചും അടയ്ക്കാനും കഴിയും.
പുതിയ രീതിയിലുള്ള ആദ്യ ദിന വാഹന പരിശോധക്ക് കോഴിക്കോട്
എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ അനുപ് വർക്കി, കോഴിക്കോട് ആർ.ടി.ഒ വി.മോഹൻദാസ് , മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർമാരായ ചന്ദ്രഭാനു, സനൽ മണപള്ളി, രൺദീപ്, രവീഷ് , ജയൻ , രാംകുമാർ, ഷബീർ മുഹമ്മദ്, അനൂപ് മോഹൻ, പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ