Header Ads Widget

Responsive Advertisement
ഇരിങ്ങല്ലുർ:
ഇരിങ്ങല്ലൂർ അമ്മത്തൂർ സ്കൂളിനു സമീപം മരണാനന്തര ചടങ്ങിൽ പങ്കുകൊണ്ടവരിലെ 19 പേരിൽ നടത്തിയ കോവിഡ് പരിശോധനയിൽ 17 പേരുടെ ഫലങ്ങൾ പോസിറ്റീവായി. ചടങ്ങിൽ പങ്കെടുത്തവരുടെ കൂടുതൽ വിവരങ്ങൾ പഞ്ചായത്ത് അധികൃതരും ആരോഗ്യ പ്രവർത്തകരും ചേർന്ന് ശേഖരിച്ചു വരികയാണ്.  
( കോവിഡ് സ്ഥിരീകരിച്ചവരെ FLTC യി ലേക്ക് കൊണ്ടുപോകാൻ തയ്യാറെടുക്കുന്ന ഡ്രൈവർ റംഷാദ് )

ഓഗസ്റ്റ് 28നാണ് ഇരിങ്ങല്ലൂരിൽ 70 വയസ്കാരി മരണപ്പെട്ടത്. 4 ദിവസങ്ങൾക്ക് ശേഷം വിട്ടിലുള്ള 7 പേർ പനിക്ക് ചികിത്സ തേടി ഒളവണ്ണ ആരോഗ്യ കേന്ദ്രത്തിലെത്തിയപ്പോൾ
ഡോ: അമ്പിളി അരവിന്ദ് ഇവരെ അടിയ ന്തിര കോവിഡ് പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.
തുടർന്ന് ആരോഗ്യ പ്രവർത്തകർ ഇടപെട്ടു വീട്ടുകാരെയും അടുത്ത ബന്ധുക്കളെയും ആരോഗ്യ കേന്ദ്രത്തിലേക്ക് വിളിച്ചു വരുത്തി നടത്തിയ പരിശോധനയിൽ 17 പേരാണ് പോസിറ്റീവ് ആയത്. മരണം നടന്ന വീട്ടിലെ 11 പേരും പെരുമണ്ണ പഞ്ചായത്തിലടക്കമുള്ള ബന്ധുക്കളായ 6 പേരുമാണ് പോസിറ്റീവ് ആയവർ. മരണാനന്തര ചടങ്ങിൻ്റെ 
ഭാഗമായി ഏഴു ദിവസം ഇവരാരും തന്നെ
പുറത്തിറങ്ങിയിട്ടില്ലാത്തതിനാൽ ഇവരിൽ നിന്നും കൂടുതൽ സമ്പർക്കമുണ്ടായിട്ടില്ല എന്നത് ആശ്വാസമാണെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
പഞ്ചായത്തിൽ കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുകയും ഉറവിടമറിയാത്ത കേസുകൾ പെരുകുകയും ചെയ്ത സാഹചര്യം കണക്കിലെടുത്ത് കൊടൽ നടക്കാവിലെ ആരോഗ്യ കേന്ദത്തിൽ കോവിഡ് പരിശോധന സൗകര്യം ഒരുക്കിയിരുന്നു. 
ഡോക്ടറുടേയും ആരോഗ്യ പ്രവർത്തകരുടേയും സമയോചിതമായ ഇടപെടലുകൊണ്ടാണ്  വേഗത്തിൽ ഇത്രയും കോവിഡ് കേസുകൾ കണ്ടെത്താനും കരുതൽ നടപടികൾ സ്വീകരിക്കാനും അതുവഴി അതിവ്യാപന സാദ്ധ്യത ഒഴിവാക്കാനുമായത്. കോവിഡ് സ്ഥിരീകരിച്ചവരെ എൻ.ഐ.ഐ.ടി.ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
രോഗത്തിൻ്റെ ഉറവിടം അറിയാത്തതിനാലും കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്തും ഇരിങ്ങല്ലൂരിൽ ശനിയാഴ്ച കോവിഡ് പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇതു വരെ 224 പോസിറ്റീവ് കേസുകളാണ്  ഒളവണ്ണയിൽ സ്ഥിരീകരിച്ചത്. 50 ഓളം പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

അതേ സമയം പഞ്ചായത്തിലെ ചില സ്വകാര്യ ആശുപത്രികൾ കോവിഡ് പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കുകയോ കോവിഡ് ലക്ഷണവുമായി എത്തുന്നവർക്ക് കോവിസ് പരിശോധന ഉറപ്പാക്കുകയോ ചെയ്യന്നില്ലെന്നും അക്ഷേപം ഉയർന്നിട്ടുണ്ട്.

Post a Comment