നാട്ടിലെ വാഴയൂർ പഞ്ചായത്തിലെ ഖത്തറിലെ പ്രവാസി കൂട്ടായ്മയുടെ സ്നേഹാദരം ശ്രദ്ധേയമാവുകയാണ്.
പാവങ്ങളുടെ കണ്ണീരൊപ്പാൻ ജീവിതം സമർപ്പിച്ച നർഗ്ഗീസ് ബീഗത്തിന് 2020 സപ്തംബർ 18 ന് പുരസ്കാരം നൽകി ആദരിക്കും.
വാഴയൂർ പഞ്ചായത്തിലെ കാരാട് സ്വദേശിനിയായ നർഗീസ് ഏതാണ്ട്
62 വീടുകൾ നിർമ്മിച്ചു നൽകി, നിരവധി കിടപ്പുരോഗികളെ ഇന്ത്യയിൽ തന്നെയുള്ള വിവിധ ആശുപത്രികളിൽ കൊണ്ടു പോയി ചികിത്സിച്ച് ഭേദമാകുന്നതിനായി പ്രവർത്തിക്കുന്നു, നിരവധി ആദിവാസി കുട്ടികൾ ഉൾപ്പെടെയുള്ളർക്ക് വിദ്യാഭ്യാസം, പ്രൊഫഷണൽ കോഴ്സുകൾ പഠിക്കാൻ വേണ്ട സഹായം, നിരവധി കിടപ്പുരോഗികൾക്ക് മരുന്നുകൾ എത്തിക്കുക, നിരവധി കുടുംബങ്ങൾക്ക് ഭക്ഷണം എത്തിക്കുന്ന പ്രവർത്തനവും ഇവർ നടത്തുന്നുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളായ ഐവറി കോസ്സ്റ്റിലെ ട്ടോഗക്കാരൻ നിക്കോക്ക് ഒമ്പത് മാസങ്ങളോളം ഫറോക്കിൽ കുടുങ്ങി കിടന്നപ്പോൾ അവർക്ക് അവരുടെ നാട്ടിൽ എത്താൻ തുണയായതും നർഗ്ഗീസ് ബീഗം എന്ന ജീവിതം സാമൂഹ്യ പ്രവർത്തനത്തിന് സമർപ്പിച്ച വനിത ആണ്. ഫറോക്കിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്‌സ് ആയ ഇവർ രാവും പകലും വയനാട് ആദിവാസി കോളനി ഉൾപ്പെടെയുള്ള കേരളത്തിലെ അഷ്ടദിക്കുകളിൽ തന്റെ കാരുണ്യത്തിന്റെ ചിറകുകൾ വിടർത്തി നിരവധിപേരുടെ പിന്തുണയോടുകൂടി
"ഭൂമിയിലെ മാലാഖയായി" പ്രവർത്തിക്കുകയാണ്. ഇവരെയാണ് ഇത്തവണ ഖത്തറിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രവാസി കൂട്ടായ്മയായ വാഴയൂർ സർവീസ് ഫോറം വി എസ് എഫ് ആദരിക്കുന്നത്. സെപ്റ്റംബർ 18 വെള്ളിയാഴ്‌ച വൈകുന്നേരം 4.30ന് (ഇന്ത്യൻ സമയം) നടക്കുന്ന ചടങ്ങിൽ ടിവി ഇബ്രാഹിം എംഎൽഎ, ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ കെ എ നസീർ തുടങ്ങി പ്രമുഖരും പങ്കെടുക്കും. ചടങ്ങിൽ ഇന്റർനാഷണൽ മൈന്റ്ട്യൂണർ സി. ഏ റസാക്ക് "അതിജീവിക്കാം അതിജയിക്കാം" എന്ന വിഷയത്തിൽ നേതൃത്വ പരിശീലന ക്ലാസെടുക്കും.
രണ്ട് വർഷം കൂടുമ്പോൾ നടത്തുന്ന സ്നേഹാദരം പുരസ്കാര ചടങ്ങിൽ ആദ്യതവണ ശാരീരിക വൈകല്യങ്ങൾ ഉണ്ടെങ്കിലും സാഹിത്യരംഗത്ത് നിസ്തുലമായ സംഭാവനകളർപ്പിച്ച അഹമ്മദ് കുട്ടി കക്കോവിനെയാണ് ആദരിച്ചത്. രണ്ടു വർഷത്തിനുശേഷം തിരുത്തിയാട് ഇസ്ലാമിക് സെന്റർ ഭവന നിർമ്മാണ പദ്ധതി പ്രകാരം 28 നിർദ്ദന കുടുംബങ്ങൾക്ക് വീടുകൾ വെച്ചുകൊടുക്കാൻ നേതൃത്വം നൽകിയ ഒ അബ്ദുൽ അസീസ്, പെയിൻ ആൻഡ് പാലിയേറ്റിവ് ആരോഗ്യ പ്രവർത്തന രംഗത്ത് നിസ്വാർത്ഥ സേവനമനുഷ്ഠിച്ച ഭുവൻ ദാസ് എന്നിവരെയാണ് ആദരിച്ചത്. മൂന്നാമത് വാഴയൂർ പഞ്ചായത്തിൽ കാർഷിക രംഗത്ത് നിസ്തുലമായ സേവനമനുഷ്ഠിച്ച പുതുക്കോട് ഫാത്തിമയും, വാഴയൂർ ചോയിയെയും ആണ് ആദരിച്ചത്. വി. എസ്. എഫ് നാട്ടിൽ സാമൂഹ്യ പ്രവർത്തനരംഗത്ത് മുൻനിരയിൽ നിൽക്കുന്നവർക്ക് ആവേശവും പ്രചോദനവും ആയിട്ടുണ്ട്. നാട്ടിൽ പെയിൻ ആൻഡ് പാലിയേറ്റീവ് രംഗത്തുള്ള സേവനങ്ങൾക്ക് പുറമെ വളരെ പ്രയാസപ്പെടുന്ന ആളുകൾക്ക് സഹായമെത്തിക്കുന്നു. വി എസ് എഫ് ഖത്തർ കോവിഡ് ആരംഭ ഘട്ടത്തിൽ അതിന്റ അംഗങ്ങളായ മുഴുവൻ കുടുംബങ്ങളുടെയും നാട്ടിലെ വീടുകളിൽ സ്നേഹ കിറ്റ് എത്തിച്ചാണ് വേറിട്ട പ്രവർത്തനം കാഴ്ച വെച്ചത്. പ്രയാസപ്പെടുന്ന പഞ്ചായത്തിലെ പ്രവാസികൾക്ക് സഹായം എത്തിക്കുവാൻ എന്നും മുൻപന്തിയിൽ ഉണ്ടായിട്ടുണ്ട്. മൂന്ന് മാസത്തിലധികം ഖത്തറിലെ ആശുപ്രത്രിയിൽ ചിതിൽസയിലായിരുന്ന കക്കോവിലെ വിനോദിന് തണലായി നാട്ടിലെത്തിക്കാൻ വേണ്ടത് ചെയ്ത വിഎസ്.എഫ് പ്രവർത്തകർക്ക് കുടുബത്തിൽ നിന്ന് ലഭിച്ച സ്നേഹ കടപ്പാടുകൾ വാക്കുകൾക്കതീതമാണ്. കോവിഡ് കാലയളവിൽ ഖത്തറിലെത്തിപ്പെട്ട് പ്രയാസപ്പെട്ട് കുടുങ്ങിക്കിടന്ന കുടുംബങ്ങൾ ഉൾപ്പെടെയുളെ പ്രവാസികളെ നാട്ടിലെത്തിക്കാൻ മുൻകൈ എടുത്തിരുന്നുതും ഏറെ പേർക്ക് ആശ്വാസമായിട്ടുണ്ട്. ഏറെയും കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾ ഉള്ള ഈ കൂട്ടായ്മ രണ്ടു വർഷം കൂടുമ്പോൾ നടത്തി വരുന്ന സ്നേഹാദരം എന്നത് ആദരിക്കൽ ചടങ്ങിലൂടെ നൽകുന്നത് 10001രൂപയും പ്രശംസാ ഫലകവും മാത്രമല്ല ഒപ്പം വിവിധങ്ങളായ കാരണങ്ങളാൽ അംഗീകരിക്കപ്പെടാതെ പോയവർക്കുള്ള അർഹിക്കുന്ന അംഗീകാരവും പ്രചോദനവും കൂടിയാണ്.
മുൻ വർഷങ്ങളിൽ സ്നേഹാദരത്തോടനുബന്ധിച്ച് പഞ്ചായത്തിലെ വാർഡ് മെമ്പർമാർ, ആശാ വർക്കർമാർ, രാഷ്ട്രീയ ഡാമൂഹ്യ സംഘടനാ ക്ലബ് നേതാക്കൾ എന്നിവരെ ഒരേ വേദിയിലിരുത്തി മുഴുദിന നേതൃ പരിശീല കളരികൾ നടത്തിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ ഇത്തവണ
ഓൺലൈനായാണ് വി എസ് എഫ് സ്നേഹാദരം 2020 നടത്തുന്നത്.
തത്സമയം ഒപ്പം ചേരാൻ നിങ്ങൾക്കും അവസരമുണ്ട്....
സൂം ലിങ്ക്..... https://us02web.zoom.us/j/82982511759
സൂം ഐഡി : *82982511759*
2020 സെപ്തംബർ 18 വെള്ളി വൈകു 4.30 (ഇന്ത്യൻ സമയം)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ