Header Ads Widget

Responsive Advertisement
പെരുമണ്ണ പഞ്ചായത്തിലെ ആയുർവേദ ഡിസ്പൻസറി കെട്ടിടത്തിൻ്റെ ഉത്ഘാടനം നടന്നിട്ട് വർഷം 5 പിന്നിടുന്നു.
ഇന്നുവരെയും സ്ഥാപനം തുറന്നു പ്രവർത്തിച്ചില്ല. കെട്ടിടം നാശത്തിൻ്റെ വക്കിൽ.. ചുവരുകളിൽ വിള്ളൽ... ഉപകരണങ്ങൾ തുരുമ്പെടുക്കുന്നു ..
ആയുർവേദ ഡിസ്പൻസറി ഇപ്പോഴും പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിൽ.
വയൽ നികത്തി പുത്തൂർ മഠം വലിയ പാടത്ത് നിർമ്മിച്ച കെട്ടിടം 2015 സപ്തംബർ 21നാണ് അന്നത്തെ സാമൂഹ്യക്ഷേമ വകുപ്പ്  മന്ത്രി എം.കെ.മുനീർ ഉത്ഘാടനം ചെയ്തത്. 
 
നിലവിലുണ്ടായിരുന്ന നിയമങ്ങൾ ലംഘിച്ച്  വയൽ നികത്തി സ്വകാര്യ വ്യക്തികൾക്ക് ഗുണം ഉണ്ടാകും വിധം നടത്തിയ ഈ കെട്ടിട നിർമ്മാണവും വഴിയില്ലാത്ത സ്ഥലത്ത് ഉള്ള കെട്ടിടത്തിൻ്റെ ഉത്ഘാടനവും ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കാരണവുമായി. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറിയ അന്നത്തെ യുഡിഎഫ് ഭരണസമിതിയിലെ വിവിധ കക്ഷികൾ ഉൾപ്പെട്ട 18 ൽ 16 പേരും ഒപ്പിട്ട ഭരണ സമതി യോഗമാണ് നിർമ്മാണ തീരുമാനം കൈക്കൊണ്ടതെന്ന് വിവരാവകാശ രേഖയിൽ വ്യക്തം. 
38,25,111 രൂപ കെട്ടിട നിർമ്മാണത്തിനും ഉപകരണങ്ങൾക്കായി 2 ലക്ഷവുമാണ് ചിലവ്. ഉത്ഘാടനച്ചിലവ് വേറെയുമുണ്ട്.
പിന്നീട് വന്ന എൽ ഡി എഫ് ഭരണസമിതിയാകട്ടെ ഈ കെട്ടിടത്തിലേക്ക് വയൽ നികത്തി റോഡ് നിർമ്മിക്കാൻ സർക്കാർ അനുമതിക്ക് ശ്രമിക്കുകയാണ്.   റോഡ് നിർമാണത്തിനും ലക്ഷങ്ങൾ വേണ്ടിവരും.  
(റോഡ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം)
വ്യക്തിതാൽപര്യങ്ങൾ മുൻനിർത്തി നിയമങ്ങൾ മറികടന്ന് സത്യപ്രതിജ്ഞാലംഘനവും നടത്തി ഇത്തരം നിർമ്മിതികൾക്ക് അനുമതി നൽകിയവർക്കെതിരെയും കൂട്ട് നിന്നവർക്കെതിരെയുമാണ് നടപടികൾ ഉണ്ടാകേണ്ടത്. 
ഇത്തരം പ്രവൃത്തികൾക്ക് കുട പിടിക്കുന്നവരെയൊക്കെ വീണ്ടും വോട്ടു നൽകി വിജയിപ്പിച്ച് പൊതുജനങ്ങളും  തെറ്റിനു കൂട്ടുനിൽകരുത്.
(ഇളകി വീണ ഗേറ്റ് തോടിനു കുറുകെ ഇട്ട നിലയിൽ)
അതേ സമയം കെട്ടിട ഉത്ഘാടനത്തിൻ്റെ അഞ്ചാം വാർഷിക ദിനത്തിൽ കൺസൂമർ ഫെഡറേഷൻ കേരളയുടെ
കോഴിക്കോട് ജില്ലാ കമ്മറ്റി ആയുർവേദ ഡിസ്പൻസറി കെട്ടിടത്തിനു മുമ്പിൽ പ്രതിഷേധ സൂചകമായി റീത്ത് സമർപ്പിച്ചു.
പൊതുപണം ദുർവ്യയം ചെയ്തവർക്കെതിരെ നടപടി വേണമെന്ന് പ്രതിഷേധം ഉത്ഘാടനം ചെയ്ത പ്രസിഡണ്ട് സക്കറിയ പള്ളിക്കണ്ടി ആവശ്യപ്പെട്ടു.മുസ്തഫ കുഴിപ്പള്ളി, കെ.അബ്ദുൾ അസീസ്, കെ.പി.അബ്ദുൾ ലത്തീഫ് , ഫിർഷാദ്,
എ പി.ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment