കോഴിക്കോട് ജില്ലാ കലക്ടറുടെ ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങിയതോടെ വരും ദിവസങ്ങളിൽ പഞ്ചായത്തിലാകെ കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വരും.
കഴിഞ്ഞ 3 ദിവസങ്ങളിൽ തന്നെ പഞ്ചായത്ത് പരിധിയിൽ നൂറോളം കേസുകളാണ് കണ്ടെത്തിയത്. ഇന്ന് പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ 96 പരിശോധനകളിൽ 30 പേരാണ് പോസറ്റീവായത്. മറ്റിതര സ്ഥലങ്ങളിൽ പരിശോധനകൾ നടത്തിയതിൽ പോസിറ്റീവായ 8 കേസുകൾ വേറെയുമുണ്ട് പഞ്ചായത്ത് പരിധിയിൽ. ഇതോടെ പഞ്ചായത്തിലെ ആകെ റിപ്പോർട്ട് ചെയ്ത കേസുകൾ 600 കടന്നു. ഇതിനോടകം 4 മരണങ്ങളും സംഭവിച്ചു കഴിഞ്ഞു.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ നാലാം ഘട്ടത്തിലുടെയാണ് നാം കടന്നു പോകുന്നത്. മരണം കുറക്കാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സർക്കാർ സമയാസമയം നൽകിയ നിർദ്ദേശങ്ങൾ
ലംഘിച്ച് നമ്മൾ കൊറോണാ വാഹകരായി എന്നർത്ഥം. ഇനി എത്ര പേർക്ക് കൊറോണ ബാധിച്ചു എന്ന കണക്കിന് പ്രസക്തിയില്ല. വരും ദിവസങ്ങളിൽ കൊറോണ ബാധിച്ചുള്ള മരണത്തിൻ്റെ കണക്കുകൾ നമ്മെ ഭയപ്പെടുത്തും.
ഇന്ന് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട വാർഡ് 14 ൽ അടിയന്തിരമായി റാപ്പിഡ് റെസ്പോൺഡ് ടീമിൻ്റെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയുള്ള പ്രദേശത്ത് നടപ്പിലാക്കേണ്ട കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. പഞ്ചായത്തിലെ മിക്ക വാർഡുകളിലും കോവിഡ് പോസിറ്റീവായ വർ വീട്ടിൽ തന്നെ ചികിത്സയിൽ തുടരുകയാണ്. പഞ്ചായത്തിലെ കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രം പ്രവർത്തനം തുടങ്ങി രണ്ടാം ദിവസം തന്നെ പരമാവധി ആളുകളെ പ്രവേശിപ്പിച്ചു കഴിഞ്ഞു.
വരും ദിവസങ്ങൾ ആശങ്കപ്പെടുത്തുന്നത് തന്നെയാണ്. പൊതു സ്ഥലത്തേക്കിറങ്ങുന്ന നിങ്ങൾ വീട്ടിലിരിക്കുന്നവരുടെ കൊലയാളികളാകരുത്. കോവിഡ്
മരണ പട്ടികയിൽ ബന്ധുക്കളുടെയോ നിങ്ങളുടെയോ പേര് വരാതിരിക്കണമെങ്കിൽ ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ
അക്ഷരം പ്രതി അനുസരിച്ചേ പറ്റൂ...
ഇതു വരെ ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത ഈ വൈറസിൽ നിന്നും അകന്നു നിൽകുക തന്നെയാണ് പ്രധാനം..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ