Header Ads Widget

Responsive Advertisement
ദേശീയപാതയിൽ മാമ്പുഴ പാലത്തിനു മാമ്പുഴ പാലത്തിന് സമീപം അഴുകിയ നിലയിൽ ജഡം കണ്ടെത്തി. ആളെ തിരിച്ചറിയാനായില്ല.താഴെ പുഴക്ക് സമീപം പുരുഷൻ്റെ ജഡം കണ്ടെത്തി.
തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ പുഴ തീരത്ത് വന്ന പ്രദേശവാസിയാണ് ജഡം ആദ്യം കണ്ടത്.  കാപ്പി കളർ മുണ്ടും പച്ചയും നിലയും കറപ്പും കലർന്ന കള്ളി ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. തലയും ഉടലും വേറിട്ട നിലയിലും അഴുകിയ നിലയിലുമാണ് ജഢം. ഏകദേശം 40 വയസ് തോനിക്കുന്ന മൃതദേഹത്തിന് 10 ലേറെ ദിവസത്തെ പഴക്കം ഉണ്ടാകുമെന്നാണ് അനുമാനം. സമീപത്തെ മരത്തിൽ വെള്ള നിറത്തിലുള്ള മുണ്ട് കെട്ടിയ നിലയിൽ കാണുന്നുണ്ട്. തൂങ്ങിമരണം നടന്ന ശേഷം ജഡം അഴുകി നിലത്ത് വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. ഒരു വാച്ചും കുടയും സമീപത്ത് നിന്നും ലഭിച്ചിട്ടുണ്ട്.  പന്തിരങ്കാവ്  സി.ഐ ബൈജു കെ- ജോസ്,  എസ് ഐ രഞ്ചിത്ത് എം.കെ. എന്നിവരുടെ നേതൃത്വത്തിൽ  ഒളവണ്ണ മണ്ഡലം സേവാദൾ ദുരന്തനിവാരണ സേനാംഗങ്ങളായ മംത്തിൽ അബ്ദുൾ അസീസ്. യു എം പ്രശോഭ്, പി എം ബാദുഷ, എം ജിജു. എന്നിവരുടെ  സഹായത്തോടെ നടത്തിയ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളജ്  മോർച്ചറിയിലേക്ക് മാറ്റി.

ദേശീയ പാതയിൽ തൊണ്ടയാട് ഭാഗത്തു നിന്നും പന്തീരങ്കാവിലേക്കുള്ള യാത്രയിൽ കൂടത്തുംപാറ പിന്നിട്ടാൽ പാലവരെയുള്ള ഇരുഭാഗവും മാലിന്യകേന്ദ്രങ്ങളാണ്‌. സെപ്റ്റിക്ക് മാലിന്യ മടക്കം ലോറിയിൽ കൊണ്ട് വന്നു തള്ളുന്ന ഈ ഭാഗത്ത് ദുർഗന്ധവുമാണ് ഉള്ളത്. പാലത്തിൻ്റെ അടിഭാഗം ലഹരി ഉപയോഗകേന്ദ്രമായിട്ടുണ്ടെന്നും വിവരമുണ്ട്.

Post a Comment