ഒളവണ്ണ പഞ്ചായത്തിൽ ഒരുക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻ്റർ ഞായറാഴ്ചയോടെ പ്രവർത്തനം ആരംഭിച്ചു. ചൊവ്വാഴ്ചയോടെ തന്നെ ഇവിടെ പ്രവേശിപ്പിച്ച കോവിഡ് +ve കേസുകൾ 90 ൽ എത്തിയിട്ടുണ്ട്. കൈമ്പാലത്തെ ഗ്ലോബൽ ഇംഗ്ലീഷ് സ്കൂളാണ് 100 ബെഡ്ഡുകളുള്ള CFLTC യാക്കി മാറ്റിയത്.
CFLTC യുടെ സുഗമാമായ പ്രവർത്തനങ്ങൾക്ക് ഒളവണ്ണ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പക്ടർ എ.കെ.അജയ് കുമാറിനേയാണ് നോഡൽ ഓഫീസറായി നിയമിച്ചിരിക്കുന്നത്. പി.ടി.എ റഹീം എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.
(എ.കെ. അജയ് കുമാർ )
കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട നാൾ മുതൽ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ പൊതുജന ആരോഗ്യ വിഭാഗം നടത്തി വരുന്ന മികച്ച പ്രവർത്തനങ്ങൾക്ക് ഒളവണ്ണയിലെ ജനങ്ങളിൽ നിന്നും വലിയ സഹകരണവും അംഗീകാരവുമാണ് ലഭിക്കുന്നത്. ഇതു കൂടി പരിഗണിച്ചാണ് ഏറെ കരുതൽ ആവശ്യമായ FLTC യുടെ ചുമതല കൂടി ഇദ്ദേഹത്തിനു തന്നെ നൽകിയത്.ചൊവ്വാഴ്ച രാത്രി 8.30 ഓടെ കോഴിക്കോട് ജില്ലാ കളക്ടർ സീറാം സാംബശിവറാവു കൈമ്പാലത്തെ
ഏതാണ്ട് ഒരു മാസം മുമ്പ് തന്നെ
ഒളവണ്ണ പഞ്ചായത്തിലെ കൈമ്പാലത്ത് ഈ ചികിത്സാ കേന്ദ്രം ഒരുക്കിയിരുന്നു. എന്നാൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങൾ നിറയുന്ന മുറക്കാണ് ഇവിടെ രോഗികളെ പ്രവേശിപ്പിക്കാൻ തുടങ്ങിയത്. ഫസ്റ്റ് ലൈൻ കേന്ദ്രങ്ങളുടെ പ്രത്യേക ചുമതലയുള്ള ഡപ്യൂട്ടി കളക്ടറും കേന്ദ്രം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു.
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ 81 പേരും പഞ്ചായത്തിലുള്ള 9 പേരുമാണ് ഈ കേന്ദ്രത്തിൽ നിലവിൽ ചികിത്സയിൽ ഉള്ളത്. കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഒളവണ്ണ പഞ്ചായത്തിൽ ഇതുവരെ 306 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 65 പേരാണ് ചികിൽസയിൽ ഉള്ളത്. പ്രധാനമായും രാമനാട്ടുകര, മുക്കം എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലേക്കാണ് ഒളവണ്ണ പെരുമണ്ണ പഞ്ചായത്തുകളിൽ നിന്നുള്ള കേസുകൾ കൊണ്ടുപോയിരുന്നത്.
പഞ്ചായത്ത് പരിധിയിൽ
കോവിഡ് പോസിറ്റീവ് കേസുകൾ പ്രതിദിനം വർദ്ധിച്ചു വരുന്നതായാണ് ഇപ്പോഴത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. ജനസംഖ്യ ഒരു ലക്ഷത്തിലധികം വരുന്ന പഞ്ചായത്തിൽ കോവിഡ് പ്രതിരോധ, ബോധവത്കരണ പ്രവർത്തനങ്ങളും പഞ്ചായത്തും പൊതുജന ആരോഗ്യ വിഭാഗവും ചേർന്ന് പൂർവ്വാധികം ശക്തമാക്കിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ