ഹൈലൈറ്റ് വ്യാപാര സമുച്ചയത്തിലെ മുഴുവൻ ജീവനക്കാരിലും പരിശോധന ലക്ഷ്യമിട്ടാണ് ആദ്യ ക്യാമ്പ് ഹൈലൈറ്റിൽ നടത്തിയത്.600 പേരെയാണ് ലക്ഷ്യമിട്ടതെങ്കിലും 725 പേർ പരിശോധനക്ക് സന്നദ്ധരായി. ഹൈലൈറ്റ് മാനേജ്മെൻ്റും കർശന നിൽദ്ദേശം നൽകിയതോടെ സംരംഭകരും ജീവനക്കാരുമെല്ലാം സൗജന്യ കോവിഡ് പരിശോധന സൗകര്യം ഉപയോഗപ്പെടുത്തുകയായിരുന്നു.
പരിചയസമ്പന്നരായ കോവിഡ് പരിശോധനാ മൊബൈൽ യൂനിറ്റും ഒളവണ്ണ ആരോഗ്യ പ്രവർത്തകരും ചേർന്നാണ് പരിശോധനാ നടപടികൾ പൂർത്തിയാക്കിയത്.
വ്യാപാര സമുച്ചയങ്ങൾ കോവിഡ് വ്യാപന കേന്ദ്രങ്ങളാകുന്നു എന്ന ആക്ഷേപം ശക്തമാകുന്നതിനിടെ ആശങ്ക അസ്ഥാനത്താക്കുന്നതാണ് പരിശോധനാ ഫലം.
കോവിഡ് പരിശോധനയിൽ പോസിറ്റീവായവരെയും ഒപ്പം ജോലി ചെയ്തവരെയും ക്വാറൻ്റയിനിലാക്കുകയും അവരുടെ സ്ഥാപനങ്ങൾ അണുമുക്തമാക്കാൻ കർശന നിർദ്ദേശങ്ങളും ആരോഗ്യ വിഭാഗം നൽകിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ