കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 60 വയസ് കഴിഞ്ഞവരെ പുറത്തിറങ്ങുന്നതിൽ നിന്നും വിലക്കിയിട്ടുണ്ടെങ്കിലും പെൻഷൻ അക്കൗണ്ടുകൾ ഉപയോഗിക്കുവാൻ ബാങ്കുകളുടെ മുമ്പിൽ ദിനംപ്രതി കാണുന്നത് വയോജനങ്ങളടക്കമുള്ളവർ കൂട്ടം കൂടി നിൽക്കുന്ന കാഴ്ച്ചയാണ്.
വരും മാസങ്ങളിൽ മസ്റ്ററിംഗ്
നടക്കാനിരിക്കുന്നതും പ്രശ്നം സങ്കീർണമാക്കും. പെൻഷൻ ആനുകൂല്യങ്ങൾ സ്വീകരിക്കുന്നവർ ജീവിച്ചിരിപ്പുണ്ടെന്ന് സ്വയം തെളിയിക്കുന്നത് മസ്റ്ററിംവഴിയാണ്. ക്ഷേമ പെൻഷൻകളും പി.എഫ് പെൻഷനുകളും വാങ്ങുന്നവരെല്ലാം മസ്റ്ററിം നടത്തേണ്ടതുണ്ട്. കഴിഞ്ഞ വർഷം ഇതിനായി വാർഡ്തലത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. പ്രൊവിഡം ഫണ്ട് പെൻഷൻ വാങ്ങുന്നവർ അതാത് ബാങ്കുകളിൽ നേരിട്ട് ചെന്നാണ് ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കുന്നത്. പുതിയ കോവിഡ് സാഹചര്യത്തിൽ മസ്റ്ററിംഗ് നടപടികൾ എങ്ങിനെ പൂർത്തിയാക്കാനാകും എന്ന് ആലോചിക്കേണ്ടതുണ്ട്. കൊറോണ ഭീതിക്കൊപ്പം പെൻഷൻ ആനുകൂല്യം തന്നെ നഷ്ടപ്പെടുമോ എന്ന അശങ്കയിലുമാണ് വയോജനങ്ങൾ.
ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി കുടിവെള്ള കണക്ഷന് അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയതോടെ ഇപ്പോൾ തന്നെ പഞ്ചായത്ത് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും വലിയ തിരക്കാണ് ഉള്ളത്.
കോവിഡ് സാഹചര്യത്തിൽ വയോജനങ്ങളെ പൊതു ഇടങ്ങളിലേക്ക് വലിച്ചിഴക്കുന്ന മസ്റ്ററ്റിംഗ് രീതിക്ക് പകരം കാലോചിതമായ പുതിയ രീതി സ്വീകരിക്കാൻ ഉള്ള അടിയന്തിര നടപടികൾ സർക്കാർ കൈക്കൊള്ളണം. ബന്ധപ്പെട്ട വിവരങ്ങൾ അറിയും വരെയും വയോജനങ്ങൾ ആശങ്കയിലാണെന്ന് ഓർമവേണം. ഒന്നാം ക്ലാസുകൾ പോലും
ഡിജിറ്റൽ ആകുന്ന കാലത്ത് വയോജനങ്ങൾ നേരിട്ടെത്തി വരിനിന്ന് മസ്റ്ററിംഗ് നടത്തേണ്ടി വരുന്നുവെങ്കിൽ പിന്നെന്ത് ഡിജിറ്റൽവത്കരണം! പിന്നെന്ത് ഓൺലൈൻ വിപ്ലവം !
വയോജന സൗഹൃദം പാഴ് -
വാക്കാവരുത്....
മരിച്ചു പോയവരുടെ പെൻഷൻ തുടർന്നും അടിച്ചെടുത്ത ബന്ധുക്കളും ഈ ഡിജിറ്റൽ യുഗത്തിലും ഇതൊന്നും മനസിലാക്കാൻ കഴിയുംവിധം വളരാത്ത നമ്മുടെ സംവിധാനങ്ങളും ചേർന്നാണ് കുറ്റമൊന്നും ചെയ്യാത്ത വയോജനങ്ങളെ പെൻഷൻ മസ്റ്ററിംഗിൻ്റെ പേരിൽ ശിക്ഷിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ