Header Ads Widget

Responsive Advertisement
വീട്ടുമുറ്റത്ത് കണ്ട വലിയ കാൽപാടുകൾ ആശങ്ക ഉയർത്തുന്നു. നാഷണൽ ഹൈവേയിൽ  പന്തീരങ്കാവിന് സമീപം
കൂടത്തുംപാറ മക്കാട്ട് കുഴികണ്ടത്തിൽ പ്രകാശൻ്റെ വീട്ടുമുത്താണ് വലിയ  കാൽ പാടുകൾ കണ്ടത്. 9 നവംബർ 2020 തിങ്കളാഴ്ചയാണ് വലിയ കാൽപാടുകൾ വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. മണ്ണിൽ പതിഞ്ഞ കാലടയാളങ്ങൾക്ക്
9 സെൻറീമീറ്റർ നിളവും 8 സെ.മീ വീതിയും ഉണ്ട്.  രാത്രിയിൽ അസാധരണമാം വിധം നായകളുടെ കുര കേട്ടതായും പ്രദേശവാസികൾ പറയുന്നു. മാമ്പുഴയോട് ചേർന്ന ഏറെ പ്രദേശങ്ങൾ  കാട് മൂടി കിടക്കുകയാണ്. നാട്ടുകാർ നടത്തിയ പരിശോധനയിൽ പുഴക്കു തീരത്തു വരെ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. 
വലിയ കാട്ടുപൂച്ച, കാട്ടുനായ, ചെന്നായ ഇവയുടെ കാൽപാടുകളോട് സാമ്യം ഉണ്ടെന്ന് ചിത്രങ്ങൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ വന്യ ജീവി വകുപ്പിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

 2 വർഷം മുമ്പു ഒളവണ്ണ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അജ്ഞാത ജീവിയുടെ കാൽപാടുകൾ കണ്ടതിനെ തുടർന്ന് തിരച്ചിൽ നടത്തിയിരുന്നെങ്കിലും വന്യമൃഗങ്ങളെയൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

Post a Comment