ജനിതകമാറ്റം സംഭവിച്ച അതിവ്യാപനശേഷിയുള്ള കൊറോണ വൈറസിനെ ബ്രിട്ടണിൽ കണ്ടെത്തി. ഇതു വരെയുള്ളവയേക്കാൾ 70 മടങ്ങ് വ്യാവന ശേഷി പുതിയ വൈറസിനുണ്ടെന്നാണ് കണക്കാക്കുന്നത്. ലോകം വീണ്ടും ഒരു അടച്ചു പൂട്ടലിലേക്ക് പോകേണ്ടി വരുമോ എന്ന ആശങ്കയും ഉയർന്നു കഴിഞ്ഞു.
പുതിയ വൈറസിൻ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ കടുത്ത പ്രതിരോധ നടപടികളിലേക്ക് ബ്രിട്ടൺ കടന്നു കഴിഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ട സാഹചര്യങ്ങളിലേക്കാണ് കാര്യങ്ങൾ നീണ്ടുന്നത്. പുതിയ സാഹചര്യത്തിൽ യൂറോപ്യൻ രാജ്യങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചു കഴിഞ്ഞു. സൗദി രാജ്യത്തിൻ്റെ കര വ്യോമ സമുദ്ര അതിർത്തികളും അടക്കുകയാണ്. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്കും യൂറോപ്യൻ രാജ്യങ്ങളിൽ നിയന്ത്രണം.
പുതിയ സാഹചര്യത്തിൽ ഇന്ത്യയിലും അടിയന്തിര കൂടിയാലോചനകൾ തുടങ്ങിക്കഴിഞ്ഞു.
കേരളത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം കോവിഡ് വ്യാപന സാദ്ധ്യത ഉണ്ട് എന്ന് ആരോഗ്യ മന്ത്രി തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാസ്കിൽ മാത്രം ഒതുങ്ങിയ സാഹചര്യമാണ് ഉള്ളത്.
കോവിഡ് നിയന്ത്രണങ്ങൾ ഒന്നും തന്നെ തിരഞ്ഞെടുപ്പ് പ്രചരണ കാലത്തോ തിരഞ്ഞെടുപ്പ് ദിനങ്ങളിലോ ഫല പ്രഖ്യാപന ദിനത്തിലോ പാലിക്കപ്പെട്ടില്ല എന്നത് ആണ് വാസ്തവം. വയോജനങ്ങൾക്ക് പോലും സാമൂഹ്യ അകലം പാലിക്കാൻ കഴിയാത്തത്ര തിരക്കായിരുന്നു പല പോളിംഗ് ബൂത്തുകളിലും. ഗ്രാമങ്ങളിലെ തിരഞ്ഞെടുപ്പ് പ്രർത്തനങ്ങളും തിരഞ്ഞെടുപ്പ് നടപടികളും ആഹ്ളാദ പ്രകടനങ്ങളുമെല്ലാം കോവിഡ് വ്യാപന സാദ്ധ്യത വർദ്ധിച്ച സാഹചര്യത്തിലാണ് ബ്രിട്ടണിൻ പുതിയ അതിവ്യാപനശേഷിയുള്ള വൈറസിൻ്റെ സാന്നിദ്ധ്യം കണ്ടെത്തിയ വാർത്തയും വരുന്നത്. എന്നാൽ നിലവിൽ കോവിഡിനെതിരെ കണ്ടെത്തിയ മരുന്ന് പുതിയ വൈറസിനെതിരെയും ഫലപ്രദമാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
കോവിഡ് ഭീതി കുറയുകയല്ല കൂടുക തന്നെയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ