പാലാഴി.
28 ഡിസംബർ 2020:
കോവിഡ് കാലത്ത് മ്യൂറൽ പെയിൻ്റിംഗിൽ മുഴുകിയിരിക്കുകയാണ് കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ പാലാഴി പാൽ കമ്പനിക്കു സമീപം കളം കൊള്ളിപറമ്പ് പുത്തൂർ നിവാസിൽ അഭിന ശേഖർ. ബിരുദാനന്തര വിദ്യാർത്ഥിയായ അഭിന മ്യൂറൽ പെയിൻ്റിംഗിൽ തീർത്ത മാഹാവിഷ്ണുവിൻ്റെ അനന്തശയന ചിത്രം 28 ഡിസ 2020 തിങ്കളാഴ്ച പാലാഴി മഹാവിഷ്ണു ക്ഷേത്രത്തിന് കൈമാറി. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര ഭാരവാഹികൾ ഏറ്റുവാങ്ങിയ ചിത്രം നാലമ്പലത്തിനകത്ത് ചുവരിൽ സ്ഥാപിച്ചു.
കഴിഞ്ഞ 9 മാസങ്ങളായി രാപകൽ ചിത്രരചനയിയിലായിരുന്നു ഈ 28 കാരി. കാൻവാസിൽ കൈവരയിൽ പ്രധാനമായും അഞ്ചു വർണങ്ങളിൽ അക്രിലിക് പെയിൻ്റിലാണ് ചിത്രം വരച്ചത്. 12x5.5 അടി വലിപ്പത്തിലുള്ള ചിത്രത്തിനുള്ള നിർമാണ സാമഗ്രികൾ ക്ഷേത്ര ഭാരവാഹികൾ എത്തിച്ചു നൽകിയപ്പോൾ ഭഗവാനുള്ള സമർപ്പണമായാണ് രചന പൂർത്തികരിച്ചതെന്ന് അഭിന ശേഖർ പറഞ്ഞു. ചിത്രം നാലമ്പലത്തിനകത്തെ ചുവരിൽ സ്ഥാപിക്കാനാണ് ക്ഷേത്ര കമ്മറ്റി തീരുമാനം. ചിത്രരചനയുടെ ലോകത്തേക്ക് അഭിനയെ കൈ പിടിച്ചു നടത്തിയത് അച്ചൻ ശേഖരനായിരുന്നു.
അമ്മ സുമതിയും സഹോദരൻ അഭിനാഷ്, അനുപമ, കൂടാതെ വൈശാഖ്, ശ്യാമിലി, ചൈതന്യ, മനോജ്, വിഷ്ണു, ഷാജി മാവൂർ തുടങ്ങിയവരും ചിത്രം വരക്ക് പ്രചോദനം നൽകിയെന്നും എന്നാൽ പൂർത്തിയായ ചിത്രം കാണാൻ അച്ചനും അമ്മക്കും ഭാഗ്യം ഉണ്ടായില്ലെന്നും അഭിന പറഞ്ഞു.
കനാറാ ബാങ്ക് നടത്തുന്ന റൂറൽ ഡവലപ്പ്മെൻ്റ് പദ്ധതിയുടെ ഭാഗമായുള്ള മ്യൂറൽ പെയിൻ്റിംഗ് പരിശീലന ക്ലാസിലെ പരിശീലനത്തിലൂടെയാണ് അഭിന ശേഖർ രചനയുടെ ലോകത്തേക്ക് വരുന്നത്. വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന ഓൺലൈൻ പ്രദർശനത്തിലേക്കുള്ള ചിത്രരചനത്തിരക്കിലാണ് ഇപ്പോൾ അഭിന.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ