കോവിഡ് കാലത്ത് വേറിട്ട പ്രവർത്തനങ്ങളുമായി വിശപ്പ് വാട്സാപ്പ് കൂട്ടായ്മ ഒളവണ്ണ. അശരണരുടെ വിശപ്പകറ്റാനും അവർക്ക് സഹായഹസ്തം നൽകാനും ഷക്ഷ്യമിട്ട് ഒന്നര വർഷം മുമ്പാണ് വിശപ്പ് വാട്സാപ്പ് കൂട്ടായ്മ - ഒളവണ്ണ രൂപീകൃതമായത്. കോവിഡ് കാലത്ത് ഇവർ ആരംഭിച്ച "റൈസ് ബാങ്ക് ", "ഡ്രസ്സ് ബാങ്ക് " തുടങ്ങിയ ആശയങ്ങൾക്ക് പൊതുജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ അഞ്ചു മാസങ്ങളായി പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് അരി വാങ്ങാൻ ഉള്ള പണം "വിശപ്പ് " നൽകി വരുന്നുണ്ട്. ഈ വിധത്തിൽ അൻപതാം വിവാഹത്തിനുള അരിയുടെ പണം സംഭാവനയായി നൽകുന്ന വ്യക്തിയിൽ നിന്നും ചെക്ക് കൈപ്പറ്റി കൂട്ടായ്മക്ക് കൈമാറിയത് ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശാരുതിയാണ്.
ഒളവണ്ണ ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മുൻ പ്രസിഡണ്ടും കൂട്ടായ്മ ഭാരവാഹികളും പങ്കെടുത്തു. വിവാഹത്തിലേക്ക് 50 കിലോ അരിയുടെ പണമാണ് കൂട്ടായ്മ നൽകി വരുന്നത്.
ഡ്രസ്സ് ബാങ്ക് എന്ന ആശയത്തിൻ്റെ ഭാഗമായി സമാഹരിച്ച വസ്ത്രങ്ങൾ വയനാട് ജില്ലയിലെ പനമരം ചെക്കിട്ട ആദിവാസി കോളനി നിവാസികൾക്ക് വിതരണം ചെയ്തു. വിശപ്പ് വാട്സാപ്പ് ചെയർമാൻ റഫ്സൽ ഒളവണ്ണ, ഷാഫി പെരുമണ്ണ, ബഷീർ, അസീസ് തുടങ്ങിയവരുടെ സംഘമാണ് വിതരണത്തിന് നേതൃത്വം നൽകിയത്.
കെ.വി.വി.ഇ.എസ് യൂത്ത് വിംഗ് പ്രസിഡൻ്റ് സലീം പനമരം, പാലിയേറ്റീവ് ജില്ലാ കോർഡിനേറ്റർ അസൈനാർ, ഫിസിയോ തറാപ്പിസ്റ്റ് റുക്കിയ തുടങ്ങിയവരുടെ സഹായത്തോടെയാണ് വസ്ത്ര വിതരണം നടത്തിയത്.
കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്നും അഭ്യുതയകാംക്ഷികളിൽ നിന്നുമാണ് അവശ്യമായ സാധന സാമഗ്രികൾ സമാഹരിക്കുന്നതെന്നും സാമ്പത്തിക സഹായങ്ങൾ അർഹതപ്പെട്ടവർക്ക് സ്പോൺസർ ചെയ്യുന്നവർ നേരിട്ട് നൽകാനുള്ള സൗകര്യമാണ് കൂട്ടായ്മ ഒരുക്കുന്നതെന്നും കൂട്ടായ്മയുടെ ഭാരവാഹികൾ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ