Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്: 
വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട ജ്യോതി ബസ് സ്റ്റോപ്പ് മൈത്രീനഗർ തിരുനെല്ലി പറമ്പിൽ വിപിൻ (31) ൻ്റെ മരണകാരണം മർദ്ദനമെന്ന് സ്ഥിതീകരിച്ചു. വിപിനെ മർദ്ദിച്ച മജിത്ത് പി (34) slo മധുസൂദനൻ
മാമ്പുഴക്കാട്ട് മീത്തൽ പള്ളിപ്പുറം
ഒളവണ്ണയെ പന്തീരങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു കെ ജോസും സംഘവും അറസ്റ്റ് ചെയ്തു.              (അറസ്റ്റിലായ മജിത്ത് )

വിപിനിൻ്റെ വീട്ടിലിരുന്നുള്ള
മദ്യപാനത്തിന് ശേഷം മജിത്തിൻ്റെ പോക്കറ്റിൽ ഉണ്ടായിരുന്ന 500 ൻ്റെ 2 നോട്ടുകളിൽ  നിന്നും ഒരെണ്ണം കാണാതായതിനെ തുടർന്നു ഇരുവരും തമ്മിലുണ്ടായ  തർക്കമാണ് അടി പിടിയിൽ കലാശിച്ചതെന്നും വിപിൻ്റെ ശരീരത്തിൽ കണ്ടെത്തിയ 17 പരിക്കുകളിൽ വയറ്റിൽ ഏറ്റ മർദ്ദനത്തിൽ ഉണ്ടായ ആന്തരിക രക്ത ശ്രാവമാണ് മരണകാരണമായതെന്നും പോലിസ്  പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ
അടിപിടി നേരിൽ കണ്ടവരിൽ നിന്നുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ പോലീസ് പ്രതിയെ പിടികൂടി ഞായറാഴ്ച്ചയോടെ തടവിലാക്കി.
വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് പന്തീരങ്കാവ് ജ്യോതി ബസ്സ്റ്റോപ്പിനു സമീപം മൈത്രീ നഗർ, തിരുനെല്ലിപ്പറമ്പിൽ വിപിനിനെ (33)  വീട്ടിൽ ബെഡ് റൂമിൽ കട്ടിലിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്.
                           ( വിപിൻ )
വെള്ളിയാഴ്ച വൈകീട്ടു വരെയും വാതിൽ തുറക്കാതെ കണ്ടതോടെ അയർക്കാർ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. അവരുടെ സാന്നിധ്യത്തിൽ വാതിൽ തുറന്നപ്പോഴാണ് വിപിൻ കട്ടിലിൽ മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്.

Post a Comment