കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപത്തി അഞ്ചു ശതമാനത്തിൽ കൂടിയ പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.
ഉത്തരവ് പ്രകാരം കോഴിക്കോട് ജില്ലയിലെ 12 പഞ്ചായത്തുകളിൽ മുഴുവനായി ക്രിമിനൽ നിയമം വകുപ്പ് 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ നിലവിൽ വന്നു. കരുവട്ടൂർ, ചേമഞ്ചേരി, കായണ്ണ, ചെങ്ങോട്ട് കാവ്, വേളം, ചേളന്നൂർ, അരിക്കുളം, തലക്കുളത്തൂർ, ഏറാമല, കട്ടിപ്പാറ, ഒളവണ്ണ എന്നീ പഞ്ചായത്തുകളിലാണ് 144 പ്രഖ്യാപിച്ചത്.
ചടങ്ങുകളിലും ആരാധനാലയങ്ങളിലും 5 പേരിൽ കൂടുതൽ ഒത്തുചേരാൻ പാടുള്ളതല്ല. വിവാഹം മറ്റു സാമൂഹ്യ ചടങ്ങുകളിലും ഇത് ബാധകമാണ്. ഏതു തരത്തിലുള്ള ചടങ്ങുകളും കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അല്ലാത്തവക്ക് അനുമതി ഉണ്ടാവില്ല. അവശ്യ സാധന കടകൾ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തന സമയം രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെയായി ക്രമീകരിച്ചു. ഹോട്ടലുകളിൽ ഭക്ഷണം ഇരുന്നു കഴിക്കുന്നത് 7 മണി വരെ മാത്രമാക്കി. പാഴ്‌സലുകൾ രാത്രി 9 വരെ..പൊതു ജനങ്ങളും സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. വീഴച വരുത്തുന്നവർ
ക്കെതിരെ പോലീസും സെക്ടറൽ മജിസ്‌ട്രേറ്റുമാരും നടപടി സ്വീകരിക്കും. വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തന അനുമതി ഏറ്റവും ചുരുങ്ങിയത് രണ്ട് ദിവസത്തേക്ക് റദ്ദാക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20 ൽ താഴുന്നത് വരെ നിയന്ത്രണങ്ങൾ തുടരും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ