കടിഞ്ഞാണില്ലാതെ കുതിക്കുകയാണ് കൊറോണ. കോഴിക്കോട് ജില്ലയിൽ ഇന്നലെ പുതിയ രോഗികളുടെ എണ്ണം 1500 പിന്നിട്ടു. ശ്രദ്ധാപൂർവ്വം മുന്നോട്ട് പോയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും എന്ന സ്ഥിതിയാണ്.
ഒളവണ്ണ പഞ്ചായത്തിൽ ഒരിടവേളക്ക് ശേഷം കോവിഡ് ബാധിതരുടെ എണ്ണം 225 ഉം പിന്നിട്ടു കഴിഞ്ഞു. പഞ്ചായത്തിലെ 1,2, 4, 11, 21 വാർഡുകൾ ഇതിനോടകം കണ്ടയിൻമെൻ്റ് സോണായിക്കഴിഞ്ഞു.
(കോവിഡ് പരിശോധിക്കത്തിയവർ)
ഒളവണ്ണ സി എച്ച് സി യിൽ ഊർജിത കോവിഡ് പരിശോധന തുടരുകയാണ്. വെള്ളി, ശനി ദിവസങ്ങളിലാണ് ഊർജിത പരിശോധന. കൊറോണ വ്യാപനം ശക്തമായ സാഹചര്യത്തിൽ കോവിഡ് പരിശോധനകളുടെ എണ്ണം പരമാവധി വർദ്ധിപ്പിച്ച് കോവിഡ് ബാധിതരെ കണ്ടെത്തി ക്വാറൻ്റയിൻ ചെയ്ത് വ്യാപനം തടയാനാണ് ലക്ഷ്യമിടുന്നത്.
പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവർ,
ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണം ഉള്ളവർ, സ്ഥിരമായി വീട്ടിൽ നിന്നും പുറത്തു പോകുന്നവർ, വ്യാപാര വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാർ, ഓട്ടോ ടാക്സി ജീവനക്കാർ, 45 വയസ്സ് കഴിഞ്ഞ പ്രത്യേക കരുതൽ വേണ്ടവർ തുടങ്ങിയവർ അടിയന്തിരമായി കോ വിസ് ടെസ്റ്റിനു വിധേയമാകണം,
ഓരോ വാർഡിൽ നിന്നും ഒരു ദിവസം കുറഞ്ഞത് 10 പേരെ എങ്കിലും സ്വമേധയാ പരിശോധനക്കെത്തണം, തുടങ്ങിയ നിർദ്ദേശങ്ങൾ പൊതുജനങ്ങൾക്ക് അധികൃതർ നൽകിയിട്ടുണ്ട്. ഒളവണ്ണ സി എച്ച് സിയിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ന് 16.04.2021 ന് 440 പേരാണ് ഒളവണ്ണ സി.എച്ച്.സി യിൽ പരിശോധനക്ക് എത്തിയത്. 305 പേർ കുത്തിവെപ്പിനും വിധേയരായിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ