Header Ads Widget

Responsive Advertisement
ബേപ്പൂർ
18 ഏപ്രിൽ 2021

കോവിഡിന് ഞായർ എന്നോ തിങ്കളെന്നോ നോട്ടമില്ല. അതു കൊണ്ട് തന്നെ ഞായറാഴ്ചയിലും ബേപ്പൂർ കുടുബാരോഗ്യ കേന്ദ്രം പ്രവർത്തിച്ചു.
ഇന്ന്  18.4.21 ന്  ഞായറാഴ്ച 431 പേർക്ക് ഇവിടെ നിന്നും വാക്സിനേഷൻ നൽകി. ഇതോടെ ഇതുവരെ ഇവിടെ നിന്നും കുത്തി വെപ്പെടുത്തവരുടെ എണ്ണം 7000 കടന്നു.
ഇന്നത്തെ യുദ്ധസമാനമായ സാഹചര്യത്തിൽ സമയം നഷ്ടപ്പെടുത്താതെ എല്ലാവർക്കും പ്രതിരോധ കുത്തിവെപ്പ് നൽകുക എന്നത് തന്നെയാണ് പ്രധാനം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇനിയും അമാന്തം കാണിച്ചാൽ കാര്യങ്ങൾ കൈവിട്ട് പോകും.  മാത്രമല്ല
മരണസംഖ്യ കുതിച്ചുയരാനുള്ള സാദ്ധ്യതയും തള്ളാനാവില്ല.
ഇനി ജാഗ്രത മാത്രം മതിയാവില്ല കുറച്ച്  പേടിയുംകൂടെ ഉണ്ടെങ്കിലെ കാര്യങ്ങൾ നാം വിചാരിക്കുന്ന നിയന്ത്രണ തലത്തലേക്ക് എത്തിക്കാനാവൂ.
         (ഞായറാഴ്ച ക്യാമ്പിൽ നിന്ന് )
ബേപ്പൂരിൽ ഇന്ന് രണ്ടു പേർ കൂടി മരണപ്പെട്ടതോടെ ആകെ 32 പേർ കോവിഡ് ബാധയെ തുടർന്ന് മരണമടഞ്ഞതായാണ് വിവരം. കോവിഡ് രണ്ടാം തംരഗത്തിൽ  ഇവിടെ ടെസ്റ്റ് ചെയ്യുബോൾ പോസിറ്റീവ് ആകുന്നവരുടെ എണ്ണം സംസ്ഥാന ശരാശരിയേക്കാൾ മുകളിൽ നിൽക്കുന്നു എന്നതും ആശങ്ക ഉയർത്തുന്നു.

SMS എന്ന മൂന്നക്ഷരം നിർബന്ധമായും ജീവിതത്തിന്റെ ഭാഗമാക്കുക, കൈകഴുകി, ഇടക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് അണുനശീകരണം വരുത്തി,  വായും മൂക്കും മൂടുന്ന തരത്തിൽ മാസ്ക് ധരിച്ച് , ശാരീരിക അകലം കഴിയുന്നത്ര പാലിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകാം എന്നാണ് ആരോഗ്യ പ്രവർത്തകർ നൽകുന്ന ഉപദേശം.

45 വയസ്സിന് മുകളിലുള്ള എല്ലാവരും വാക്സിൻ സ്വീകരിക്കുക. ബേപ്പൂർ കുടുബാരോഗ്യ കേന്ദ്രത്തിൽ ഇതിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒപ്പം തന്നെ സൗജന്യ കോവിഡ് പരിശോധനയും ഇവിടെ ലഭ്യമാണ്.
ആഴ്ച്ചയിൽ മൂന്നു ദിവസങ്ങളിൽ
( ചൊവ്വ, വ്യാഴം, ശനി ) ബേപ്പൂർ കമ്മ്യൂണിറ്റി ഹാളിൽ ഉള്ള പരിശോധനാ സൗകര്യം പരമാവധി ഉപയോഗപ്പെടുത്താനും പൊതുജനങ്ങൾ തയ്യാറാകണം.
വൈവിധ്യമാർന്ന  IEC പരിപാടികളോടെ പൊതുജനങ്ങൾക്കുള്ള ബോധവൽക്കരണം ഈ കേന്ദ്രത്തിൽ തുടർന്നു വരുന്നുണ്ട്. പ്രതിരോധ കുത്തിപ്പെടുത്തശേഷമുള്ള അരമണിക്കൂർ നിരീക്ഷണ സമയം ബോധവത്കരത്തിനാണ് ഇവിടെ ഉപയോഗിക്കുന്നത്. കോവിഡ് രോഗത്തെക്കുറിച്ചും, ലക്ഷണങ്ങളെ കുറിച്ചും, വ്യാപനത്തെക്കുറിച്ചും, പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും, വാക്സിനേഷൻ്റെ ആവശ്യകതയെ കുറിച്ചും, കുത്തി വെപ്പിന് ശേഷം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുമെല്ലാം ഹെൽത്ത് ഇൻസ്പക്ടറും ഡോക്ടർമാരും ക്ലാസെടുക്കുന്നു. ഒരു രോഗത്തെ കീഴടക്കുന്നതിൽ ആരോഗത്തെക്കുറിച്ചുള്ള അറിവു കൾക്കുള്ള പങ്ക് ചെറുതല്ല.


Post a Comment