കോവിഡ് വ്യാപനം ദ്രുതഗതിയിൽ നടക്കുന്ന സാഹചര്യത്തിൽ രോഗ പകർച്ച തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും ബോധവൽക്കരണം നൽകുന്നതിനും നടപടികൾ ആരംഭിച്ച് ബേപ്പൂർ കുടുംബ ആരോഗ്യ കേന്ദ്രം.
അടിയന്തിര സാഹചര്യം പരിഗണിച്ച് ബേപ്പൂർ മേഘലയിലെ പള്ളി കമ്മിറ്റി ഭാരവാഹികളുടെ യോഗം ആരോഗ്യ കേന്ദ്രം സോണൽ ഹാളിൽ ആരോഗ്യ പ്രവർത്തകർ വിളിച്ചു ചേർത്തു.
യോഗത്തിൽ സോണൽ ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. കുടുബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ.എ.കെ കോവിഡ് ബോധവൽക്കരണ ക്ളാസ് എടുത്തു കൊണ്ട് ബേപ്പൂരിലെ ഗുരുതരമാകുന്ന സാഹചര്യവും പ്രതിരോധ പ്രവർത്തങ്ങൾ ശക്തമാക്കേണ്ട ആവശ്യകതയും വിവരിച്ചു.
വിവിധ പള്ളികളിൽ നിന്നും വന്ന ഭാരവാഹികൾ അവരുടെ വിവിധങ്ങളായ ആശങ്കകൾ പങ്കുവക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു.
ജെ. എച്ച് .ഐ മാരായ എൻ.നിഷാന്ത്, വി.ആർ.സനൽ, സി.എസ്. ഷിജി എന്നിവർ പങ്കെടുത്തു. ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന കോവിഡ് സൗജന്യ പരിശോധനയും പ്രതിരോധ കുത്തിവെപ്പും പരാമാവധി ഉപയോഗപ്പെടുത്താൻ ജനങ്ങൾ തയ്യാറാകണമെന്നും ഉദ്യോഗസ്ഥർ ആഹ്വാനം ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ