പന്തീരാങ്കാവ്: ബൈപ്പാസിൻ്റെ അരിക് തകർന്ന് പാർക്ക് ചെയ്ത ലോറി മറിഞ്ഞു.
ചെന്നയിൽ നിന്ന് ഗ്ലാസ്സുമായി വന്ന് തൊണ്ടയാട് ബൈപ്പാസിൽ അത്താണി ജംഗ്ഷനിൽ പാർക്ക് ചെയ്ത 14 ചക്രമുള്ള ലോറിയാണ് അപകടത്തിൽ പെട്ടത്. മണക്കടവിലുള്ള സ്ഥാപനത്തിലേക്ക് കൊണ്ടുവന്ന ലോറിയിലെ 10 ലക്ഷത്തോളം രൂപയുടെ ഗ്ലാസുകൾ പൂർണ്ണമായും നശിച്ചു.
ശനിയാഴ്ച പുലർച്ചേ രണ്ട് മണിയോടെയാണ്
ചെന്നയിൽ നിന്ന് ഗ്ലാസ്സ് കയറ്റിയ 2 ലോറികൾ എത്തിയത്. ഇതിൽ ഒരു ലോറിയാണ് പന്തീരാങ്കാവിനു സമീപം മണക്കടവ് റോഡ് ജംഗ്ഷൻ അത്താണിയിൽ പാർക്ക് ചെയ്തതിനെ തുടർന്ന് അപകടത്തിൽ പെട്ടത്. ഇവിടെയെത്തിയ ശേഷം ഡ്രൈവർ ലോറി പാർക്ക് ചെയ്ത് ഭക്ഷണം കഴിച്ച് വിശ്രമിക്കുമ്പോഴാണ് റോഡിൻ്റെ വശത്തെ കോൺക്രീറ്റ് ഭിത്തി തകർന്ന് ലോറി ഒരു ഭാഗത്തേക്ക് മറിഞ്ഞത്.
രണ്ട് കോടിയോളം രൂപ ചിലവഴിച്ച് നടത്തുന്ന അത്താണി റോഡ് പ്രവർത്തിയുടെ ഭാഗമായി ഏതാനും മാസം മുൻപാണ് ഇവിടെ റോഡിന്റെ അരിക് ഭിത്തി കോൺക്രീറ്റ് ചെയ്ത് ഉയർത്തിയത്. എന്നാൽ നിർമാണത്തിൽ അപാകത ഉന്നയിച്ച് നാട്ടുകാർ രംഗത്ത് വന്നിരുന്നെങ്കിലും അധികൃതർ ഗൗനിച്ചില്ല. ഇപ്പോൾ ഭിത്തി തകർന്നതോടെ അധികൃതരുടെ അനാസ്ഥയും നിർമ്മിതിയിലെ അപാകതയും വെളിച്ചത്ത് വന്നിരിക്കയാണ്. അതേ സമയം നാഷണൽ ഹൈവേക്ക് കൈമാറിയ സ്ഥലത്ത് ഈ വിധത്തിൽ പ്രവൃത്തി നടന്നതിലും നാട്ടുകാർ ദുരൂഹത അരോപിക്കുന്നുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ