കോഴിക്കോട് ജില്ലയിലെ കസബ, മെഡിക്കൽ കോളേജ്, പന്നിയങ്കര, നല്ലളം, പന്തീരങ്കാവ് പോലീസ് സ്റ്റേഷനുകളിലായി റജിസ്റ്റർ ചെയ്ത ബലാത്സംഘം, കവർച്ച തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ ദിൽഷാദ്, എടക്കുറ്റിപ്പുറത്ത് (H) പന്തീരങ്കാവ് പിടിയിലായി. പന്തീരങ്കാവ് പോലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത പോക്സോ ആക്റ്റ് കേസിലാണ് കഴിഞ്ഞ ദിവസം (26.06.2021 ന്) ആലപ്പുഴവെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.
( പിടിയിലായ ദിൽഷാദ്)
ഫോണിൽ കൂടി പരിചയപ്പെട്ട വയനാട് സ്വദേശിനിയായ പെൺകുട്ടിയെ പ്രായപൂർത്തിയാകുന്നതിന് മുമ്പ് പന്തീരങ്കാവ് സ്റ്റേഷൻ ലിമിറ്റിൽ പണയത്തിന് താമസിച്ചിരുന്ന വീട്ടിൽ വെച്ചും പിന്നീട് കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവധ ഇടങ്ങളിൽ പാർപ്പിച്ചും ലൈംഗികമായി പീഢിപ്പിച്ചതായുള്ള സ്ത്രീയുടെ പരാതിയിൽ പന്തീരങ്കാവ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. 13.06.2020 തിയ്യതി പന്തീരങ്കാവ് ബൈപ്പാസിൽ ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോഡ്രൈവറായിരുന്ന പന്തീരങ്കാവ് സ്വദേശി വൈശാഖിൻ്റെ മരണകാരണമായ അപകടം ഉണ്ടാക്കി കാർ നിർത്താതെ പോയതും ഈ കൊടും കുറ്റവാളി തന്നെ ആയിരുന്നു. മാസങ്ങൾ നീണ്ട അന്വേഷണത്തിലൊടുവിലാണ് കാർ ഓടിച്ചിരുന്ന ദിൽഷാദിനെ പോലീസിന് കണ്ടെത്തൊനായത്. നിലവിൽ നല്ലളം പോലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ബലാത്സംഘ കേസിലും മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലും പന്നിയങ്കര പോലീസ് സ്റ്റേഷനിലും റജിസ്റ്റർ ചെയ്തിതിട്ടുള്ള കവർച്ച കേസുകളിലും പ്രതിയാണ് ദിൽഷാദ്. പന്തീരങ്കാവ് ഇൻസ്പെക്ടർ ബൈജു.കെ.ജോസിൻ്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ ആലപ്പുഴയിൽ നിന്നും പിടികൂടുന്നത്. പന്തീരങ്കാവ് SI ജിതേഷ്, സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, അനീഷ്, വിഷ്ണു ഹരി എന്നിവർ ആലപ്പുഴ നോർത്ത് പോലീസിൻറ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ കോഴിക്കോട് എത്തിച്ച് ലൈംഗിക ക്ഷമത പരിശോധന നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.
നിലവിലെ സാഹചര്യത്തിൽ പോക്സോ കേസുകളിൽ പ്രതിയുടെ ഈ പരിശോധന പൂർത്തിയാക്കാൻ കൂടുതൽ ബുദ്ധിമുട്ടുകളാണ് പോലീസിന് നേരിടേണ്ടി വരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ 04.00 മണിക്ക് ഫോറൻസിക്ക് വിഭാഗം അടച്ചുകഴിഞ്ഞാൽ പ്രതിയെ പെട്ടൊൻസി പരിശോധന നടത്തുന്നതിന് ഡോക്ടർമാർ തയ്യാറാകാത്തതും കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ ഉച്ഛക്ക് ശേഷം പരിശോധനകൾ ഒന്നും നടത്താത്തതുമാണ് പോലീസിനെ വലക്കുന്നത്. പ്രതിയെ സമയപരിധിക്കുള്ളിൽ കോടതിയിൽ ഹാജരാക്കുന്നതിന് ഇത് പ്രയാസം ഉണ്ടാക്കുന്നുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ