കോവിഡ് ടസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18% മുകളിൽ ഉള്ള ഒളവണ്ണ പഞ്ചായത്തിനെ ഡി വിഭാഗത്തിലാക്കി. ഇനിയൊരു ഉത്തരവുണ്ടാകും വരെയും
" ഡി " വിഭാഗത്തിലെ കർശന നിയന്ത്രണങ്ങൾ തുടരും. കോഴിക്കോട് ജില്ലാ കലക്ടറുടെ ഇന്നത്തെ ഉത്തരവു പ്രകാരം പഞ്ചായത്ത് പരിധിയിൽ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യസാധന വിൽപന കേന്ദ്രങ്ങൾക്ക് മാത്രം രാവിലെ 7 മുതൽ വൈകീട്ട് 7 മണി വരെ പ്രവർത്തിക്കാം.
സമയം പഞ്ചായത്ത് പരിധിയിൽ 3 കോവിഡ് ഡെൽറ്റ കേസുകളും കണ്ടെത്തിയിട്ടുണ്ട്. ഒന്നാം വാർഡായ ഇരിങ്ങല്ലൂരിൽ ഒരു കേസും 19- വാർഡ് കമ്പിളിപ്പറമ്പിൽ 2 കേസുകളുമാണ് കണ്ടെത്തിയത്. സാധാരണ വൈറസുകളെ അപേക്ഷിച്ച് വകഭേദം സംഭവിച്ച ഡെൽറ്റ വൈറസുകൾക്ക് അതിതീവ്ര വ്യാപനശേഷിയുണ്ട്. അതു കൊണ്ട് തന്നെ കേസുകൾ ഉള്ള പ്രദേശങ്ങളിൽ വ്യാപക കോവിഡ് പരിശോധനകൾ നടത്താനാണ് ആരോഗ്യ വിഭാഗത്തിൻ്റെ തീരുമാനം. ജില്ലാ അരോഗ്യ കേന്ദ്രത്തിൻ്റെ സഹായത്തോടെ വെള്ളി ശനി ദിവസങ്ങളിലായി കൂട്ടപ്പരിരോധന നടത്തുമെന്ന് ഒളവണ്ണ CHC അധികൃതർ വ്യക്തമാക്കി.Delta കേസുള്ള പ്രദേശത്തെ താമസക്കാരിലും അസുഖബാധിതരുമായി സമ്പർക്കത്തിലായവർക്കും പരിശോധന കർശനമാക്കും. ഈ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റും പോലീസുമടങ്ങുന്ന സംഘം പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ