പാലാഴി
31 ആഗസ്റ്റ് 2021.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പാലാഴിയിൽ വാഹനത്തിൽ നിന്നും പിടിച്ചെടുത്തത് വിപണിയിൽ 50 ലക്ഷത്തിൽ കൂടുതൽ വിലവരുന്ന MDMA എന്ന മാരകലഹരി വസ്തു. ഇന്ന് 31 ഓഗസ്റ്റ് 31 ചൊവ്വാഴ്ച രാവിലെ 10.30 മണിയോടെ പാലാഴി പാവുപൊയിലിൽ വെച്ചാണ്നിലമ്പൂർ പതങ്കയം വടക്കേടത്ത് വീട്ടിൽ
ഷൈൻ ഷാജി ( 22) പിടിയിലായത്. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച KL 46 T 5721 നമ്പറിലുള്ള മാരുതി വാഗൺ ആർ വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കോഴിക്കോട് നഗരത്തിലെ നിശാപാർട്ടികളുടെ സംഘാടകരേയും യുവാക്കളേയും ലക്ഷ്യമിട്ട് ആലുവയിൽ നിന്നുമാണ് MDMA കൊണ്ടു വന്നതെന്നാണ് പ്രതിയുടെ മൊഴിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് നടത്തുന്ന പ്രത്യേക പ്രരിശോധനയുടെ ഭാഗമായി എക്സൈസ് റേഞ്ച് ഓഫീസ് ഫറോക്കും കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് വിഭാഗവും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ലഹരി വസ്തു പിടിച്ചെടുത്തത്. അതേ സമയം പാലാഴി ഭാഗത്ത് സജീവമാവുന്ന മയക്കുമരുന്ന് മാഫിയയെ കുറിച്ചും സൂചനകൾ ലഭിച്ചിട്ടുണ്ട്. ഫറോക്ക് എക്സൈസ് ഇൻസ്പക്ടർ കെ.സതീശൻ, ഇൻറലിജൻസ് എക്സൈസ് ഇൻസ്പക്ടർ എ.പ്രജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ മാരായ എം.അബ്ദുൾ ഗഫൂർ, ടി.ഗോവിന്ദൻ , സിവിൽ എക്സൈസ് ഓഫീസർമാരായ പി അജിത്ത്, അർജുൻ
ഷൈൻ ഷാജി ( 22) പിടിയിലായത്. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച KL 46 T 5721 നമ്പറിലുള്ള മാരുതി വാഗൺ ആർ വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കോഴിക്കോട് നഗരത്തിലെ നിശാപാർട്ടികളുടെ സംഘാടകരേയും യുവാക്കളേയും ലക്ഷ്യമിട്ട് ആലുവയിൽ നിന്നുമാണ് MDMA കൊണ്ടു വന്നതെന്നാണ് പ്രതിയുടെ മൊഴിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് നടത്തുന്ന പ്രത്യേക പ്രരിശോധനയുടെ ഭാഗമായി എക്സൈസ് റേഞ്ച് ഓഫീസ് ഫറോക്കും കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് വിഭാഗവും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ലഹരി വസ്തു പിടിച്ചെടുത്തത്. അതേ സമയം പാലാഴി ഭാഗത്ത് സജീവമാവുന്ന മയക്കുമരുന്ന് മാഫിയയെ കുറിച്ചും സൂചനകൾ ലഭിച്ചിട്ടുണ്ട്. ഫറോക്ക് എക്സൈസ് ഇൻസ്പക്ടർ കെ.സതീശൻ, ഇൻറലിജൻസ് എക്സൈസ് ഇൻസ്പക്ടർ എ.പ്രജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ മാരായ എം.അബ്ദുൾ ഗഫൂർ, ടി.ഗോവിന്ദൻ , സിവിൽ എക്സൈസ് ഓഫീസർമാരായ പി അജിത്ത്, അർജുൻ
വൈശാഖ്, എൻ.സുജിത്ത്, വി.അശ്വിൻ ഡ്രൈവർ പി.സന്തോഷ് കുമാർ എന്നിവടങ്ങുന്ന സംഘമാണ് ലഹരി വേട്ട നടത്തിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ