പന്തീരാങ്കാവ്:
23 ജനുവരി 2022
ബൈപ്പാസ് നവീകരണം ഇഴയുന്നു..
അവശ്യവസ്തുക്കൾ ലഭ്യമാകുന്നതിന് സർക്കാർ ഇടപെടൽ വേണമെന്ന് നിർമ്മാണ കമ്പനി.
മണ്ണ് ഉൾപ്പെടെ അസംസ്കൃത വസ്തുക്കൾ ലഭ്യമല്ലാത്തതിനാൽ ബൈപ്പാസ് ആറുവരിപ്പാത നിർമാണം അനിശ്ചിതമായി നീളുകയാണ്.
മൈനിങ് ആൻഡ് ജിയോളജി കോഴിക്കോട് ജില്ലാ മേധാവിയുടെ അഭാവവും
സംസ്ഥാന പരിസ്ഥിതി കമ്മിറ്റി ഇല്ലാത്തതുമാണ് മണ്ണ്, കരിങ്കല്ല് എന്നിവ എടുക്കാൻ അനുമതി ലഭിക്കുന്നതിന് തടസ്സമാകുന്നത്. റോഡ് നിർമാണത്തിനായി എടുത്ത ഭൂമിയിലും ക്വാറികളിലും മണ്ണെടുക്കാനും കല്ല് പൊട്ടിക്കാനും അനുമതി ലഭിക്കാതെ കരാറെടുത്ത കമ്പനി പ്രതിസന്ധിയിലായിരിക്കുകയാണ്.
കോഴിക്കോട് ജില്ലാ മൈനിങ് ആൻഡ് ജിയോളജി മേധാവിയുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.
ജിയോളജി മേധാവിയായി
കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം നൽകിയ തിരുവനന്തപുരം സ്വദേശി ചുമതല ഏറ്റെടുക്കാതെ കോടതിയെ സമീപിച്ചാതായാണ് വിവരം.
സംസ്ഥാന പരിസ്ഥിതി കമ്മിറ്റി നിലവിലില്ലാത്തതും പ്രശ്നം രൂക്ഷമാക്കുന്നു.
ഏകദേശം15 ലക്ഷം M3 മണ്ണും
20 ലക്ഷം ടൺ കരിങ്കല്ലുമാണ് വെങ്ങളം മതുൽ രാമനാട്ടുകര വരെയുള്ള പ്രവർത്തിക്ക് ആവശ്യമായുള്ളത്. മുക്കത്ത് ഉൾപ്പെടെ പല സ്ഥലങ്ങളിലും ഉയർന്ന കുന്നുകളും ക്വാറികളും നിർമ്മാണ കമ്പനി എടുത്തിട്ടുണ്ട്.
എന്നാൽ മണ്ണും കല്ലും എടുക്കാനുള്ള അനുമതി നീണ്ടു പോയാൽ രണ്ട് വർഷത്തിനകം പ്രവർത്തി തീർക്കാനാവില്ലെന്നും ഇത് നിർമാണ ചിലവിലും വർധനയുണ്ടാക്കുമെന്നും കമ്പനി വക്താക്കൾ നാട്ടുവാർത്തയോട്
പറഞ്ഞു.
പ്രളയാനുഭവം കണക്കിലെടുക്കുമ്പോൾ വരുന്ന മഴക്കാലങ്ങൾ പ്രവർത്തിയെ തട സപ്പെടുത്തുമോ എന്ന ആശങ്കയും കമ്പനിക്കുണ്ട്. 2018 ലും 19ലുമുണ്ടായ രണ്ടു പ്രളയത്തിലും ഇപ്പോൾ നിർമാണ പ്രവൃത്തി നടക്കുന്ന ബൈപ്പാസിൻ്റെ രണ്ടു വശവും വെള്ളത്തിനടിയിലായിരുന്നു.
ദേശീയപാത 66 ആറ് വരിയാക്കുന്നതിൻ്റെ ഭാഗമായി
ഏഴ് മേൽപ്പാലങ്ങൾ, നാല് വെഹിക്കിൾ അണ്ടർ പാസുകൾ,
രണ്ട് വെഹിക്കിൾ ഓവർ പാസുകൾ,
37 കൽവെർട്ടുകൾ, ഏഴ് പൈപ്പ് കൽവെർട്ടുകൾ എന്നിവയടക്കം ഈ ഭാഗങ്ങളിൽ നിർമിക്കേണ്ടതുണ്ട്.
ഈ സാഹചര്യത്തിൽ ബോളറും
കല്ലുമെല്ലാം ലഭിക്കാനാവശ്യമായ നടപടികൾ സർക്കാർ കൈക്കൊള്ളണമെന്ന് നിർമ്മാണ പ്രവർത്തി നടത്തുന്ന കെ.എം.സി കൺസ്ട്രക്ഷൻ കമ്പനി
പ്രോജക്ട് മാനേജർ ദേവരാജ് റെഡ്ഡി ആവശ്യപ്പെട്ടു.
യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തി നടത്തുവാൻ ആവശ്യമായ യന്ത്രസാമഗ്രികളും തൊഴിലാളികളും എത്തിയിട്ടുണ്ടെങ്കിലും അസംസ്കൃത പദാർത്ഥങ്ങളുടെ ലഭ്യത കുറവാണ് പ്രതിസന്ധി തീർക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ