പന്തീരാങ്കാവ്
31 ജനുവരി 2022
പുതുതായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയുള്ള അനധികൃത പാർക്കിംഗ് പന്തീരങ്കാവ് അങ്ങാടിയിൽ ഗതാഗതം ദുസ്സഹമാക്കുന്നു.
പന്തീരങ്കാവ് അങ്ങാടിയിലെ ഗതാഗത കുരുക്കഴിക്കാൻ പൊലിസ് നടപ്പിലാക്കായ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ബസ് ബേയിലത്ത് സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. പന്തീരങ്കാവ് പൊലീസ് വ്യാപാരികളുമായും രാഷ്ടീയ, സംഘടനാ പ്രതിനിധികളുമായി കൂട്ടിയാലോചനകൾ നടത്തിയാണ് അങ്ങാടിയിൽ ഗതാഗത നിയന്ത്രങ്ങൾ ഏർപ്പെടുത്തിയത്. കോഴിക്കോട് സിറ്റിയിലേക്ക് പോകുന്ന ബസ്സുൾക്ക് നിർത്തുവാനായി പന്തീരങ്കാവിലെ പഞ്ചായത്ത് കെട്ടിടത്തിനു സമീപമായി ബസ് പാർക്കിംഗ് ബേ നിർമ്മിച്ചതാണ് ഇതിൽ പ്രധാനം. ഇവിടെ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാറുകളും ബൈക്കുകളും ഇവിടെ നിർത്തിയിടുന്നത് പതിവ് കാഴ്ചയാണ്.
അതേ സമയം ടൗണിലേക്കുള്ള ബസ്സുകൾ മുമ്പ് നിർത്തിയിരുന്ന സ്ഥലത്ത് ഇപ്പോഴും നിർത്തിയിടുന്നതും ഗതാഗതകുരുക്കിന് കാരണമാകുന്നുണ്ട്.
പന്തീരങ്കാവ് അങ്ങാടിയിലെ ഫുട്പാത്തുകളിൽ കയറ്റി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കാൽനടയാത്ര തടസപ്പെടുത്തുന്നതും തുടരുകയാണ്. പന്തീരങ്കാവ് പെരുമണ്ണ റോഡിൽ കൈല മഠം സ്കൂളിന് സമീപം റോഡരികിലെ കച്ചവടവും ഗതാഗതപ്രശ്നമുയർത്തുന്നുണ്ട്. യാത്രക്കാൾ വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടാണ് മത്സ്യവും പച്ചക്കറികളുമൊക്കെ വാങ്ങുന്നത്. കോവിഡ് സാഹചര്യങ്ങൾ തൊഴിൽ നഷ്ടമാക്കുന്ന കാരണത്താൽ അധികാരികൾ ഈ വിഷയത്തിൽ കണ്ണടച്ചതോടെ ചിലയിടങ്ങങ്ങളിൽ താൽക്കാലിക ഷെഡ് ഉയരാനും തുടങ്ങിയിട്ടുണ്ട്. മത്സ്യ വിൽപനക്കായെത്തിച്ച പെട്ടികളും മറ്റും റോഡരികിലെ സ്ഥിര നിക്ഷേപമായിക്കഴിഞ്ഞു.
ഈ വിഷയങ്ങളിൽ പൊലീസ് നടപടിയെടുക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെട്ടുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ